ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം ആശങ്കാജനകമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില സംസ്ഥാനങ്ങളിലെ സ്ഥിതി അപകടകരമായ നിലയിലാണ്. രണ്ടാം തരംഗത്തിലെ വ്യാപന നിരക്ക് വളരെ ഉയർന്ന നിലയിലാണ്. വാക്സിൻ വിതരണം വർധിപ്പിക്കണമെന്നും കണ്ടെയ്ന്റ്മെന്റ് സോണുകൾ മൈക്രോ കണ്ടെയ്ന്റ്മെന്റായി തിരിച്ചുവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ നടപടിയെടുക്കണമെന്നും സംസ്ഥാന മുഖ്യമന്ത്രിമാരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം ഉയരുന്നതിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ചു ചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദേശം നൽകിയത്.
മഹാരാഷ്്ട്ര, ഛത്തീസ്ഗഡ്, ഡൽഹി, കർണാടക തുടങ്ങി 11 സംസ്ഥാനങ്ങളിലെ രോഗ വ്യാപനം അതിരൂക്ഷമാണെന്നാണു കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർധൻ, മുഖ്യമന്ത്രിമാരായ ഉദ്ധവ് താക്കറെ, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ, കോവിഡ് രൂക്ഷമായി തുടരുന്ന പശ്ചിമബംഗാളിലെ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തില്ല. ബംഗാളിലെ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് മമത യോഗത്തിൽനിന്നു വിട്ടുനിന്നത്.
വാക്സിൻ വിതരണം വർധിപ്പിക്കണമെന്ന് കേന്ദ്രം നിർദേശിക്കുന്നുണ്ടെങ്കിലും മതിയായ രീതിയിൽ വാക്സിൻ ലഭ്യമാക്കുന്നില്ലെന്ന് മഹാരാഷ്ട്രയും ഛത്തീസ്ഗഡും ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ നൽകുന്നുണ്ടെന്നും അല്ലാത്ത സംസ്ഥാനങ്ങളോടു കേന്ദ്ര സർക്കാർ പക്ഷപാതപരമായി പെരുമാറുന്നെന്നുമായിരുന്നു ആക്ഷേപം. എന്നാൽ, ഇതിനെതിരേ രംഗത്തെത്തിയ കേന്ദ്രമന്ത്രിമാരായ ഹർഷവർധനും പ്രകാശ് ജാവഡേക്കറും മഹാരാഷ്ട്രയ്ക്കു വേണ്ടി 17 ലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും മഹാരാഷ്ട്ര സർക്കാർ ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തുകയാണെന്നു തിരിച്ചടിച്ചു. അതേസമയം, ഉത്തർപ്രദേശിലും മധ്യപ്രദേശിലും 40 ലക്ഷത്തിലധികവും ഗുജറാത്തിൽ 30 ലക്ഷവും ഹരിയാനയിൽ 24 ലക്ഷവും വാക്സിൻ ഡോസുകൾ ലഭ്യമാക്കിയതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതു പരിഗണിച്ച് നിയന്ത്രണങ്ങൾ കർശനമാക്കാൻ നേരത്തേ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോടു നിർദേശിച്ചിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഭാഗിക ലോക്ക്ഡൗണ്‍, രാത്രി കർഫ്യൂ തുടങ്ങിയവ സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
മഹാരാഷ്്ട്ര, ഛത്തീസ്ഗഡ്, ഡൽഹി, കർണാടക തുടങ്ങി 11 സംസ്ഥാനങ്ങളിലെ രോഗ വ്യാപനം അതിരൂക്ഷമാണെന്നാണു കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർധൻ, മുഖ്യമന്ത്രിമാരായ ഉദ്ധവ് താക്കറെ, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ, കോവിഡ് രൂക്ഷമായി തുടരുന്ന പശ്ചിമബംഗാളിലെ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തില്ല. ബംഗാളിലെ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് മമത യോഗത്തിൽനിന്നു വിട്ടുനിന്നത്.
വാക്സിൻ വിതരണം വർധിപ്പിക്കണമെന്ന് കേന്ദ്രം നിർദേശിക്കുന്നുണ്ടെങ്കിലും മതിയായ രീതിയിൽ വാക്സിൻ ലഭ്യമാക്കുന്നില്ലെന്ന് മഹാരാഷ്ട്രയും ഛത്തീസ്ഗഡും ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ നൽകുന്നുണ്ടെന്നും അല്ലാത്ത സംസ്ഥാനങ്ങളോടു കേന്ദ്ര സർക്കാർ പക്ഷപാതപരമായി പെരുമാറുന്നെന്നുമായിരുന്നു ആക്ഷേപം. എന്നാൽ, ഇതിനെതിരേ രംഗത്തെത്തിയ കേന്ദ്രമന്ത്രിമാരായ ഹർഷവർധനും പ്രകാശ് ജാവഡേക്കറും മഹാരാഷ്ട്രയ്ക്കു വേണ്ടി 17 ലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും മഹാരാഷ്ട്ര സർക്കാർ ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തുകയാണെന്നു തിരിച്ചടിച്ചു. അതേസമയം, ഉത്തർപ്രദേശിലും മധ്യപ്രദേശിലും 40 ലക്ഷത്തിലധികവും ഗുജറാത്തിൽ 30 ലക്ഷവും ഹരിയാനയിൽ 24 ലക്ഷവും വാക്സിൻ ഡോസുകൾ ലഭ്യമാക്കിയതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതു പരിഗണിച്ച് നിയന്ത്രണങ്ങൾ കർശനമാക്കാൻ നേരത്തേ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോടു നിർദേശിച്ചിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഭാഗിക ലോക്ക്ഡൗണ്‍, രാത്രി കർഫ്യൂ തുടങ്ങിയവ സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.