ബംഗളൂരു: വേതനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർ നടത്തുന്ന സമരം രണ്ടു ദിവസം പിന്നിട്ടു. സംസ്ഥാനത്ത് രണ്ടാം ദിവസവും ബസ് സർവീസ് നിലച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്നാണു തൊഴിലാളികൾ അറിയിച്ചിരിക്കുന്നത്.
തൊഴിലാളികളുമായി ചർച്ചയ്ക്കു തയാറാണെന്നു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. അതേസമയം, ഒത്തുതീർപ്പിനു തൊഴിലാളികൾ തയാറായില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നാലു കോർപറേഷനുകളിലെ തൊഴിലാളികൾ സമരത്തിനിറങ്ങിയതോടെ കർണാടകയിൽ ജനങ്ങൾ ദുരിതത്തിലായി. ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറവാണ്. സ്വകാര്യബസുകൾ കൂടുതലായി സർവീസ് നടത്തിയും സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയും ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
തൊഴിലാളികളുമായി ചർച്ചയ്ക്കു തയാറാണെന്നു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. അതേസമയം, ഒത്തുതീർപ്പിനു തൊഴിലാളികൾ തയാറായില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നാലു കോർപറേഷനുകളിലെ തൊഴിലാളികൾ സമരത്തിനിറങ്ങിയതോടെ കർണാടകയിൽ ജനങ്ങൾ ദുരിതത്തിലായി. ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറവാണ്. സ്വകാര്യബസുകൾ കൂടുതലായി സർവീസ് നടത്തിയും സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയും ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.