ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരേ അതിക്രമം നടത്തിയ പ്രതികൾക്ക് ജാമ്യം ലഭിച്ചു. തിരുഹൃദയ സന്യാസിനീ സഭയിലെ കന്യാസ്ത്രീകളുടെ പരാതിയിൽ അറസ്റ്റ് ചെയ്ത മൂന്നു പ്രതികൾക്കും ജില്ല മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് ഇവർക്ക് ജാമ്യം കിട്ടിയത്. എബിവിപി നേതാവ് അജയ് ശങ്കർ തിവാരി, രാഷ്ട്രീയ ഭക്ത് സംഘട്ടൻ പ്രസിഡന്റ് അഞ്ജൽ അർജാരിയ , ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറി പർഗേഷ് അമാരിയ എന്നിവരെയാണ് ജാമ്യത്തിൽ വിട്ടത്. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് 22ലേക്ക് മാറ്റി.
ബുധനാഴ്ച വൈകുന്നേരമാണ് ഇവർക്ക് ജാമ്യം കിട്ടിയത്. എബിവിപി നേതാവ് അജയ് ശങ്കർ തിവാരി, രാഷ്ട്രീയ ഭക്ത് സംഘട്ടൻ പ്രസിഡന്റ് അഞ്ജൽ അർജാരിയ , ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറി പർഗേഷ് അമാരിയ എന്നിവരെയാണ് ജാമ്യത്തിൽ വിട്ടത്. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് 22ലേക്ക് മാറ്റി.