മാഞ്ചസ്റ്റർ: ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഇരുപതുകാരനായ നോർവെ താരം എർലിംഗ് ഹാലണ്ടിന്റെ ഓട്ടോഗ്രാഫ് മത്സരം നിയന്ത്രിച്ച അസിസ്റ്റന്റ് റഫറി ടണലിൽവച്ച് സ്വന്തമാക്കി. മത്സരത്തിനുപയോഗിക്കുന്ന മഞ്ഞക്കാർഡിലാണു റൊമാനിയക്കാരനായ അസിസ്റ്റന്റ് റഫറി ഹാലണ്ടിന്റെ ഓട്ടോഗ്രാഫ് വാങ്ങിയതെന്നതും ശ്രദ്ധേയം. ചാന്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരശേഷമായിരുന്നു സംഭവം അരങ്ങേറിയത്.
സാധാരണയായി റഫറിമാർ കളിക്കാരുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന പതിവില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള സംഭവത്തിൽ പരാതിപ്പെട്ടിട്ടില്ല.
ഹാലണ്ടിനെ സ്വന്തമാക്കാൻ വന്പൻ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവ രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.
റഫറിക്ക് കാർഡിൽ ഹാലണ്ടിന്റെ ഓട്ടോഗ്രാഫ്
11:38 PM Apr 07, 2021 | Deepika.com