ധാക്ക: ബംഗ്ലാദേശിലെ ശിതലാഖ്യാ നദിയിൽ യാത്രാബോട്ടും ചരക്കുകപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. ധാക്കയിൽനിന്ന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറ് നാരായൺഗഞ്ച് ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
മുൻഷിഗഞ്ചിലേക്കു പോകുകയായിരുന്ന എംഎൽ സാബിത് അൽ ഹസൻ എന്ന യാത്രാബോട്ടും എസ്കെഎൽ-3 എന്ന ചരക്കുകപ്പലും കൂട്ടിയിടിക്കുകയായിരുന്നു. ഒന്പതു പേരുടെ മൃതദേഹങ്ങൾ നദിയിൽനിന്ന് ഇന്നലെ രക്ഷാപ്രവർത്തകർ കണ്ടെടുത്തു.
ബോട്ടിൽ നൂറിലധികം യാത്രക്കാരുണ്ടായിരുന്നു. കൂട്ടിയിടിച്ച് ബോട്ട് മുങ്ങിയതോടെ ഭൂരിപക്ഷം യാത്രക്കാരും നദിയുടെ ഇരുകരയിലേക്കും നീന്തി രക്ഷപ്പെട്ടു.
മുൻഷിഗഞ്ചിലേക്കു പോകുകയായിരുന്ന എംഎൽ സാബിത് അൽ ഹസൻ എന്ന യാത്രാബോട്ടും എസ്കെഎൽ-3 എന്ന ചരക്കുകപ്പലും കൂട്ടിയിടിക്കുകയായിരുന്നു. ഒന്പതു പേരുടെ മൃതദേഹങ്ങൾ നദിയിൽനിന്ന് ഇന്നലെ രക്ഷാപ്രവർത്തകർ കണ്ടെടുത്തു.
ബോട്ടിൽ നൂറിലധികം യാത്രക്കാരുണ്ടായിരുന്നു. കൂട്ടിയിടിച്ച് ബോട്ട് മുങ്ങിയതോടെ ഭൂരിപക്ഷം യാത്രക്കാരും നദിയുടെ ഇരുകരയിലേക്കും നീന്തി രക്ഷപ്പെട്ടു.