ലംബാത: മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും തകർന്ന കിഴക്കൻ ഇന്തോനേഷ്യയിലും കിഴക്കൻ തിമോറിലും റോഡുകൾ ഒലിച്ചുപോയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഇന്തോനേഷ്യയിൽ മരിച്ചവരുടെ എണ്ണം 73 ആയി. കിഴക്കൻ തിമോറിൽ ഇന്നലെ മരണം 27 ആയി.
ഇന്തോനേഷ്യയിലെ ലാംലി ഗ്രാമത്തിൽ ജനവാസ മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ 38 പേർ മരിച്ചു. നൂസ തെഗ്ഗാര പ്രവിശ്യയിൽ മിന്നൽ പ്രളയത്തിൽ 33 പേർ മരിക്കുകയും 70 പേരേ കാണാതാവുകയും ചെയ്തതായി ദുരന്തനിവാരണ സേന അറിയിച്ചു. വഴിയിൽ മണ്ണും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നിറഞ്ഞതിനാൽ ഗതാഗതം തടസപ്പെട്ടു. കടൽ പ്രക്ഷുബ്ധമായതിനാൽ അതുവഴിയുള്ള രക്ഷാപ്രവർത്തനവും അസാധ്യമായതായി ദുരന്ത നിവാരണ സേനാ വക്താവ് പറഞ്ഞു.
ഒയാംഗ് ബരാംഗ് പ്രവിശ്യയിൽ മിന്നൽ പ്രളയത്തിൽ 40 വീടുകൾ വെള്ളത്തിനടിയിലായി. നൂറുകണക്കിനാളുകൾ വീടു വിട്ട് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറി. കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകയാണ്.
ഇന്തോനേഷ്യയിലെ ലാംലി ഗ്രാമത്തിൽ ജനവാസ മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ 38 പേർ മരിച്ചു. നൂസ തെഗ്ഗാര പ്രവിശ്യയിൽ മിന്നൽ പ്രളയത്തിൽ 33 പേർ മരിക്കുകയും 70 പേരേ കാണാതാവുകയും ചെയ്തതായി ദുരന്തനിവാരണ സേന അറിയിച്ചു. വഴിയിൽ മണ്ണും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നിറഞ്ഞതിനാൽ ഗതാഗതം തടസപ്പെട്ടു. കടൽ പ്രക്ഷുബ്ധമായതിനാൽ അതുവഴിയുള്ള രക്ഷാപ്രവർത്തനവും അസാധ്യമായതായി ദുരന്ത നിവാരണ സേനാ വക്താവ് പറഞ്ഞു.
ഒയാംഗ് ബരാംഗ് പ്രവിശ്യയിൽ മിന്നൽ പ്രളയത്തിൽ 40 വീടുകൾ വെള്ളത്തിനടിയിലായി. നൂറുകണക്കിനാളുകൾ വീടു വിട്ട് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറി. കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകയാണ്.