കൊളംബോ: ഈസ്റ്റർദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ മുഴുവൻ ക്രൈസ്തവ ദേവാലയങ്ങളിലും പഴുതടച്ച സുരക്ഷയൊരുക്കി അധികൃതർ. രണ്ടുവർഷം മുന്പ് ഈസ്റ്റർദിനത്തിൽ നടന്ന സ്ഫോടനപരന്പരയിൽ പതിനൊന്ന് ഇന്ത്യക്കാരുൾപ്പെടെ 270 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു സുരക്ഷാക്രമീകരണങ്ങൾ. അഞ്ഞൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സുരക്ഷാസേനാംഗങ്ങളും പോലീസുകാരുമുൾപ്പെടെ 12,000 ലേറെപ്പേരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യഗസ്ഥൻ അജിത് രോഹന പറഞ്ഞു. 9350 പോലീസുകാർക്കൊപ്പം കര, നാവിക, വ്യോമ സൈനികവ്യൂഹങ്ങളിൽ നിന്ന് 2,542 പേരെയുമാണു സുരക്ഷയ്ക്കായി അണിനിരത്തിയിരിക്കുന്നത്.
പടിഞ്ഞാറൻ തീരദേശ നഗരമായ നിഗംബോയിലെ 111 ക്രൈസ്തവ ദേവാലയങ്ങൾക്കും സമീപത്തെ ചിൽലോയിലെ 107 ദേവാലയങ്ങൾക്കും സുരക്ഷ ഉറപ്പാക്കിക്കഴിഞ്ഞു. കിഴക്കൻ നഗരമായ ബെട്ടിക്കലോവയിലെ 98 ദേവാലയങ്ങളിലും അധികസുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
2019 ലെ സ്ഫോടനത്തിൽ നിഗംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ 114 പേരാണ് കൊല്ലപ്പെട്ടത്. ഐഎസുമായി ബന്ധമുള്ള ശ്രീലങ്കയിലെ തൗഹീത് ജമാഅത് (എൻടിജെ) ആണ് ആക്രമണം നടത്തിയത്. ക്രൈസ്തവ ദേവാലയങ്ങളും ആഡംബര ഹോട്ടലുകളും ഉൾപ്പെടെ നഗരത്തിലെ ആറ് കേന്ദ്രങ്ങളിലാണു സ്ഫോടനപരന്പര അരങ്ങേറിയത്.
സുരക്ഷാസേനാംഗങ്ങളും പോലീസുകാരുമുൾപ്പെടെ 12,000 ലേറെപ്പേരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യഗസ്ഥൻ അജിത് രോഹന പറഞ്ഞു. 9350 പോലീസുകാർക്കൊപ്പം കര, നാവിക, വ്യോമ സൈനികവ്യൂഹങ്ങളിൽ നിന്ന് 2,542 പേരെയുമാണു സുരക്ഷയ്ക്കായി അണിനിരത്തിയിരിക്കുന്നത്.
പടിഞ്ഞാറൻ തീരദേശ നഗരമായ നിഗംബോയിലെ 111 ക്രൈസ്തവ ദേവാലയങ്ങൾക്കും സമീപത്തെ ചിൽലോയിലെ 107 ദേവാലയങ്ങൾക്കും സുരക്ഷ ഉറപ്പാക്കിക്കഴിഞ്ഞു. കിഴക്കൻ നഗരമായ ബെട്ടിക്കലോവയിലെ 98 ദേവാലയങ്ങളിലും അധികസുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
2019 ലെ സ്ഫോടനത്തിൽ നിഗംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ 114 പേരാണ് കൊല്ലപ്പെട്ടത്. ഐഎസുമായി ബന്ധമുള്ള ശ്രീലങ്കയിലെ തൗഹീത് ജമാഅത് (എൻടിജെ) ആണ് ആക്രമണം നടത്തിയത്. ക്രൈസ്തവ ദേവാലയങ്ങളും ആഡംബര ഹോട്ടലുകളും ഉൾപ്പെടെ നഗരത്തിലെ ആറ് കേന്ദ്രങ്ങളിലാണു സ്ഫോടനപരന്പര അരങ്ങേറിയത്.