യാങ്കോൺ: മ്യാൻമറിലെ പട്ടാളഭരണകൂടത്തിനെതിരേയുള്ള പ്രതിഷേധം തുടരുന്നതിനിടെ രണ്ടുപേർ കൂടി സുരക്ഷാസേനയുടെ തോക്കിന് ഇരയായി. വടക്കൻ മ്യാൻമറിലെ കാച്ചിനിൽ പ്രതിഷേധത്തിനിടെയാണു രണ്ടുപേർ വെടിയേറ്റുമരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണീർവാതകം ഉപയോഗിച്ച് പിരിച്ചുവിടാനുള്ള സുരക്ഷാസേനയുടെ ശ്രമം കല്ലേറിൽ കലാശിച്ചതോടെയാണു വെടിവയ്പ് ഉണ്ടായത്.
ഇതോടെ ജനക്കൂട്ടം ചിതറിയോടി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ നായ്പിഡോയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പട്ടാളം രംഗത്തിറങ്ങി. കണ്ണീർവാതകം ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആളുകളെ ഒഴിപ്പിച്ചത്. രാജ്യത്തെ രണ്ടാമത്തെ നഗരമായ മാൻഡ്ലെയിലും പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി.
ഫെബ്രുവരി ഒന്നിനു ജനാധിപത്യ നേതാക്കളെ തടവിലാക്കി അധികാരം പിടിച്ച പട്ടാളത്തിനെതിരേ മ്യാൻമർ ജനത പ്രതിഷേധപ്രകടനങ്ങൾ തുടരുകയാണ്. പ്രതിഷേധക്കാർക്കു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ 57 പേർ ഇതുവരെ മരണമടഞ്ഞു.
ഇതോടെ ജനക്കൂട്ടം ചിതറിയോടി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ നായ്പിഡോയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പട്ടാളം രംഗത്തിറങ്ങി. കണ്ണീർവാതകം ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആളുകളെ ഒഴിപ്പിച്ചത്. രാജ്യത്തെ രണ്ടാമത്തെ നഗരമായ മാൻഡ്ലെയിലും പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി.
ഫെബ്രുവരി ഒന്നിനു ജനാധിപത്യ നേതാക്കളെ തടവിലാക്കി അധികാരം പിടിച്ച പട്ടാളത്തിനെതിരേ മ്യാൻമർ ജനത പ്രതിഷേധപ്രകടനങ്ങൾ തുടരുകയാണ്. പ്രതിഷേധക്കാർക്കു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ 57 പേർ ഇതുവരെ മരണമടഞ്ഞു.