പാരീസ്: ഫ്രാൻസിലെ ശതകോടീശ്വരനും റഫാൽ യുദ്ധവിമാന നിർമാണകന്പനിയായ ദസോ ഏവിയേഷന്റെ ഉടമസ്ഥനുമായ ഒലിവർ ദസോ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.
അറുപത്തി ഒന്പതുകാരനായ ദസോ അവധി ചെലവഴിക്കാനായി വേനൽക്കാല വസതി സ്ഥിതി ചെയ്യുന്ന നോർമണ്ടിയിലെത്തിയതായിരുന്നു. അപകടത്തിൽ പൈലറ്റും കൊല്ലപ്പെട്ടു. ഫ്രാൻസിലെ നാഷണൽ അസംബ്ലിയിലേക്ക് 2002 ൽ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വ്യവസായി സെർജെ ദസോയുടെ മകനാണ് ഒലിവർ ദേസോ. ഒലിവറിന്റെ മരണം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അനുസ്മരിച്ചു.
അറുപത്തി ഒന്പതുകാരനായ ദസോ അവധി ചെലവഴിക്കാനായി വേനൽക്കാല വസതി സ്ഥിതി ചെയ്യുന്ന നോർമണ്ടിയിലെത്തിയതായിരുന്നു. അപകടത്തിൽ പൈലറ്റും കൊല്ലപ്പെട്ടു. ഫ്രാൻസിലെ നാഷണൽ അസംബ്ലിയിലേക്ക് 2002 ൽ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വ്യവസായി സെർജെ ദസോയുടെ മകനാണ് ഒലിവർ ദേസോ. ഒലിവറിന്റെ മരണം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അനുസ്മരിച്ചു.