ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കില്ല. പിസിസി പ്രസിഡന്റ് എന്ന നിലയിൽ സംസ്ഥാനത്താകെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥികളുടെ വിജയത്തിനായി മുഴുസമയവും പ്രവർത്തിക്കുകയാണു പ്രധാനമെന്നും മൽസരത്തിനില്ലെന്നും മുല്ലപ്പള്ളി ഇന്നലെ ഡൽഹിയിൽ ഹൈക്കമാൻഡിനെ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ ഒരു മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കു മൽസരിക്കുമെന്നും ജയിച്ചശേഷം കെപിസിസി പ്രസിഡന്റു സ്ഥാനം ഒഴിയുമെന്നും ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ലെന്നു മുല്ലപ്പള്ളി വിശദീകരിച്ചു. എവിടെ വേണമെങ്കിലും മൽസരിക്കുന്നതിനു പിസിസി പ്രസിഡന്റു സ്ഥാനം തടസമല്ലെന്നു എഐസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരത്തിൽ നിന്നു മാറി നിന്നതു പാർട്ടിക്കു വേണ്ടിയാണ്. ഇക്കുറിയും അതേ നിലപാടിൽ മാറ്റമില്ല. കണ്ണൂരിൽ അടക്കം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ മൽസരിക്കണമെന്നു പലരും ആവശ്യപ്പെട്ടിരുന്നു. അതിൽ സന്തോഷവും നന്ദിയുമുണ്ട്. എന്നാൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കുകയാണു പ്രധാന ദൗത്യം- എഐസിസി നേതാക്കളുമായി ഞായറാഴ്ചയും ഇന്നലെയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ മുല്ലപ്പള്ളി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യം അടക്കം അനുകൂല സാഹചര്യങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തിയും സമഗ്രമായ പ്രചാരണത്തിലൂടെയുമാണു ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടാനായത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ മികച്ച മിന്നുന്ന വിജയത്തിൽ സംഭാവനകൾ ചെയ്യാനായതിൽ അഭിമാനമുണ്ട്. കോണ്‍ഗ്രസിന്റെ വിജയമാണു തനിക്കു വലുത്. അധികാരസ്ഥാനങ്ങളോടു വ്യക്തിപരമായി പ്രത്യേക ആഭിമുഖ്യമില്ല. ഏൽപിച്ച ദൗത്യം ഏറ്റവും നന്നായി നിർവഹിക്കും. കേരളത്തിലെ ഗ്രൂപ്പുകൾ യാഥാർഥ്യമാണെങ്കിലും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നയിക്കുകയെന്നതാണു തന്റെ കടമയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കണ്ണൂർ ജില്ലയിലെ ഒരു മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കു മൽസരിക്കുമെന്നും ജയിച്ചശേഷം കെപിസിസി പ്രസിഡന്റു സ്ഥാനം ഒഴിയുമെന്നും ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ലെന്നു മുല്ലപ്പള്ളി വിശദീകരിച്ചു. എവിടെ വേണമെങ്കിലും മൽസരിക്കുന്നതിനു പിസിസി പ്രസിഡന്റു സ്ഥാനം തടസമല്ലെന്നു എഐസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരത്തിൽ നിന്നു മാറി നിന്നതു പാർട്ടിക്കു വേണ്ടിയാണ്. ഇക്കുറിയും അതേ നിലപാടിൽ മാറ്റമില്ല. കണ്ണൂരിൽ അടക്കം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ മൽസരിക്കണമെന്നു പലരും ആവശ്യപ്പെട്ടിരുന്നു. അതിൽ സന്തോഷവും നന്ദിയുമുണ്ട്. എന്നാൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കുകയാണു പ്രധാന ദൗത്യം- എഐസിസി നേതാക്കളുമായി ഞായറാഴ്ചയും ഇന്നലെയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ മുല്ലപ്പള്ളി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യം അടക്കം അനുകൂല സാഹചര്യങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തിയും സമഗ്രമായ പ്രചാരണത്തിലൂടെയുമാണു ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടാനായത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ മികച്ച മിന്നുന്ന വിജയത്തിൽ സംഭാവനകൾ ചെയ്യാനായതിൽ അഭിമാനമുണ്ട്. കോണ്‍ഗ്രസിന്റെ വിജയമാണു തനിക്കു വലുത്. അധികാരസ്ഥാനങ്ങളോടു വ്യക്തിപരമായി പ്രത്യേക ആഭിമുഖ്യമില്ല. ഏൽപിച്ച ദൗത്യം ഏറ്റവും നന്നായി നിർവഹിക്കും. കേരളത്തിലെ ഗ്രൂപ്പുകൾ യാഥാർഥ്യമാണെങ്കിലും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നയിക്കുകയെന്നതാണു തന്റെ കടമയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.