ചെന്നൈ: ഒടുവിൽ തീരുമാനിച്ചു. ചേപ്പാക്കത്ത് അണ്ണാഡിഎംകെ- ബിജെപി സ്ഥാനാർഥി ഖുശ്ബുവിനെതിരേ ഡിഎംകെ യൂത്ത് വിംഗ് സെക്രട്ടറി ഉദയനിധി സ്റ്റാലിൻ മത്സരിക്കും. പിതാവും പാർട്ടി അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ ഉൾപ്പെടുന്ന തെരഞ്ഞെടുപ്പുപാനലാണ് ഉദയനിധിയെ ഇന്റർവ്യൂവിലൂടെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്.
ശനിയാഴ്ച പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാളയത്തിൽ നടന്ന ഇന്റർവ്യൂവിനെക്കുറിച്ച് ഇന്നലെ ഒരു പുസ്തകപ്രകാശന ചടങ്ങിലാണ് ഉദയനിധി മനസുതുറന്നത്. രാവിലെ 11.45 ന് എന്റെ അപേക്ഷ പാർട്ടി അധ്യക്ഷൻ ഉൾപ്പെടുന്ന പാനൽ പരിശോധിച്ചു. മുതിർന്ന നേതാക്കളായ ദുരൈമുരുകനും ടി.ആർ. ബാലുവും ഉണ്ട്. പത്തു മിനിറ്റുകൊണ്ട് അവസാനിച്ച ഇന്റർവ്യൂവിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു. തെരഞ്ഞെടുപ്പിനുവേണ്ടി നിങ്ങൾ എത്ര സമയം കണ്ടെത്തും.
നിങ്ങൾ തരുന്ന സമയമത്രയും ചെലവഴിക്കാം എന്നായിരുന്നു മറുപടി. ഉത്തരം കേട്ട് എല്ലാവരും ചിരിച്ചു. അപ്പന്റെ ഗൂഢസ്മിതമാണ് എന്നെ ചിരിപ്പിച്ചത്. ഉദയനിധി പറഞ്ഞു.
കലൈഞ്ജർ കരുണാനിധിയെ മൂന്നുതവണ(1996,2001,2006 നിയമസഭയിലെത്തിച്ചത് ചേപ്പാക്കം-തിരുവല്ലിക്കേണി മണ്ഡലമാണ്.1991 ൽമാത്രമാണ് ഡിഎംകെയ്ക്കു പിഴച്ചത്. പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ വധത്തെത്തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥി സീനത്ത് ഷെറിഫുദീൻ നിയമസഭയിലെത്തി.
ശനിയാഴ്ച പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാളയത്തിൽ നടന്ന ഇന്റർവ്യൂവിനെക്കുറിച്ച് ഇന്നലെ ഒരു പുസ്തകപ്രകാശന ചടങ്ങിലാണ് ഉദയനിധി മനസുതുറന്നത്. രാവിലെ 11.45 ന് എന്റെ അപേക്ഷ പാർട്ടി അധ്യക്ഷൻ ഉൾപ്പെടുന്ന പാനൽ പരിശോധിച്ചു. മുതിർന്ന നേതാക്കളായ ദുരൈമുരുകനും ടി.ആർ. ബാലുവും ഉണ്ട്. പത്തു മിനിറ്റുകൊണ്ട് അവസാനിച്ച ഇന്റർവ്യൂവിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു. തെരഞ്ഞെടുപ്പിനുവേണ്ടി നിങ്ങൾ എത്ര സമയം കണ്ടെത്തും.
നിങ്ങൾ തരുന്ന സമയമത്രയും ചെലവഴിക്കാം എന്നായിരുന്നു മറുപടി. ഉത്തരം കേട്ട് എല്ലാവരും ചിരിച്ചു. അപ്പന്റെ ഗൂഢസ്മിതമാണ് എന്നെ ചിരിപ്പിച്ചത്. ഉദയനിധി പറഞ്ഞു.
കലൈഞ്ജർ കരുണാനിധിയെ മൂന്നുതവണ(1996,2001,2006 നിയമസഭയിലെത്തിച്ചത് ചേപ്പാക്കം-തിരുവല്ലിക്കേണി മണ്ഡലമാണ്.1991 ൽമാത്രമാണ് ഡിഎംകെയ്ക്കു പിഴച്ചത്. പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ വധത്തെത്തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥി സീനത്ത് ഷെറിഫുദീൻ നിയമസഭയിലെത്തി.