ന്യൂഡൽഹി: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.
കഴിഞ്ഞ മാസം 25നാണ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കാർ കണ്ടെത്തിയത്. ഇരുപതു ജലാറ്റിൻ സ്റ്റിക്കുകളാണ് കാറിൽ ഉണ്ടായിരുന്നത്. കാർ മോഷ്ടിക്കപ്പെട്ടതാണെന്നാണ് മുംബൈ പോലീസ് പറയുന്നത്. ഫെബ്രുവരി പതിനെട്ടിന് എയ്റോലി മുലുന്ദ് പാലത്തിനു സമീപത്തു നിന്നു മോഷ്ടിക്കപ്പെട്ടതാണ് കാറെന്ന് പോലീസ് പറഞ്ഞു. ഹിരേണ്‍ മൻസുഖ് എന്നയാളുടേതാണ് കാർ. ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച താനെയിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത വർധിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 25നാണ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കാർ കണ്ടെത്തിയത്. ഇരുപതു ജലാറ്റിൻ സ്റ്റിക്കുകളാണ് കാറിൽ ഉണ്ടായിരുന്നത്. കാർ മോഷ്ടിക്കപ്പെട്ടതാണെന്നാണ് മുംബൈ പോലീസ് പറയുന്നത്. ഫെബ്രുവരി പതിനെട്ടിന് എയ്റോലി മുലുന്ദ് പാലത്തിനു സമീപത്തു നിന്നു മോഷ്ടിക്കപ്പെട്ടതാണ് കാറെന്ന് പോലീസ് പറഞ്ഞു. ഹിരേണ്‍ മൻസുഖ് എന്നയാളുടേതാണ് കാർ. ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച താനെയിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത വർധിക്കുകയായിരുന്നു.