ന്യൂഡൽഹി: ഇന്ധന വില കുതിച്ചുയരുന്നതിനെതിരേ പ്രതിപക്ഷം ഉയർത്തിയ ബഹളത്തിൽ പാർലമെന്റ് സ്തംഭിച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടക്കത്തിൽ ഇന്ധന വിലയെ ചൂണ്ടി പ്രതിപക്ഷം ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം ഉയർത്തി. പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ഇരു സഭകളും ഇന്നലെ പിരിഞ്ഞു.
രാജ്യസഭയിൽ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. ഇന്ധന വില വർധന കാരണം കർഷകർ ഉൾപ്പെടെ സാധാരണ ജനം നട്ടംതിരിയുകയാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുത്തനെ കൂടി. 2014 മുതൽ സർക്കാർ എക്സൈസ് നികുതിയായി പിരിച്ചത് 21 ലക്ഷം കോടി രൂപയാണ്. അക്കാര്യം കൊണ്ടു മാത്രം രാജ്യം ഇത്രമേൽ ബുദ്ധിമുട്ടുകയും ഇന്ധന വില നിയന്ത്രണാതീതമായി കുതിച്ചു കയറുകയുമാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. എക്സൈസ് നികുതിയിനത്തിൽ പിരിച്ചെടുത്ത തുക എവിടെ, എങ്ങനെ ചെലവഴിച്ചു എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ഇന്ധന വില പിടിച്ചു നിർത്താൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഭാ നടപടികൾ നിർത്തി വച്ച് ഇന്ധന വില വർധന ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അധ്യക്ഷൻ അനുമതി നിരസിച്ചു. പിന്നീട് പലതവണ ബഹളത്തിൽ മുങ്ങി സഭപിരിഞ്ഞപ്പോഴും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഒടുവിൽ ഉച്ചകഴിഞ്ഞ് രണ്ടിന് വീണ്ടും ചേർന്നപ്പോഴും ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.
ഇന്ധന വിലയെച്ചൊല്ലി പ്രതിപക്ഷം ലോക്സഭയിലും ബഹളമുയർത്തി. പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ സഭാ നടപടികളിലേക്കൊന്നും തന്നെ കടക്കാതെ ഇന്നലത്തേക്കു പിരിഞ്ഞു. വിഷയം ചർച്ച ചെയ്യണമെന്നാശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപി എൻ.കെ പ്രേമചന്ദ്രൻ ഉൾപ്പെടെ പ്രതിപക്ഷ എംപി മാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
രാജ്യസഭയിൽ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. ഇന്ധന വില വർധന കാരണം കർഷകർ ഉൾപ്പെടെ സാധാരണ ജനം നട്ടംതിരിയുകയാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുത്തനെ കൂടി. 2014 മുതൽ സർക്കാർ എക്സൈസ് നികുതിയായി പിരിച്ചത് 21 ലക്ഷം കോടി രൂപയാണ്. അക്കാര്യം കൊണ്ടു മാത്രം രാജ്യം ഇത്രമേൽ ബുദ്ധിമുട്ടുകയും ഇന്ധന വില നിയന്ത്രണാതീതമായി കുതിച്ചു കയറുകയുമാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. എക്സൈസ് നികുതിയിനത്തിൽ പിരിച്ചെടുത്ത തുക എവിടെ, എങ്ങനെ ചെലവഴിച്ചു എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ഇന്ധന വില പിടിച്ചു നിർത്താൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഭാ നടപടികൾ നിർത്തി വച്ച് ഇന്ധന വില വർധന ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അധ്യക്ഷൻ അനുമതി നിരസിച്ചു. പിന്നീട് പലതവണ ബഹളത്തിൽ മുങ്ങി സഭപിരിഞ്ഞപ്പോഴും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഒടുവിൽ ഉച്ചകഴിഞ്ഞ് രണ്ടിന് വീണ്ടും ചേർന്നപ്പോഴും ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.
ഇന്ധന വിലയെച്ചൊല്ലി പ്രതിപക്ഷം ലോക്സഭയിലും ബഹളമുയർത്തി. പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ സഭാ നടപടികളിലേക്കൊന്നും തന്നെ കടക്കാതെ ഇന്നലത്തേക്കു പിരിഞ്ഞു. വിഷയം ചർച്ച ചെയ്യണമെന്നാശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപി എൻ.കെ പ്രേമചന്ദ്രൻ ഉൾപ്പെടെ പ്രതിപക്ഷ എംപി മാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.