ന്യൂഡൽഹി: കേരളത്തിൽ 82 സീറ്റുമായി എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് ടൈംസ് നൗ-സി വോട്ടർ സർവേ. യുഡിഎഫ് 56 സീറ്റും ബിജെപി ഒരു സീറ്റും നേടുമെന്നു സർവേ പ്രവചിക്കുന്നു. എൽഡിഎഫ് 43 ശതമാനം വോട്ടും യുഡിഎഫ് 38 ശതമാനം വോട്ടും നേടും.
തമിഴ്നാട്ടിൽ ഡിഎംകെ നയിക്കുന്ന മഹാസഖ്യം 158 സീറ്റോടെ അധികാരക്കിലെത്തുമെന്നും അണ്ണാ ഡിഎംകെ സഖ്യം 65 സീറ്റിലൊതുങ്ങുമെന്നും സർവേ പറയുന്നു. 234 അംഗങ്ങളാണു തമിഴ്നാട് നിയമസഭയിലുള്ളത്. പുതുച്ചേരിയിൽ 18 സീറ്റോടെ ബിജെപി മുന്നണി അധികാരത്തിലെത്തുമെന്നാണു പ്രവചനം. 30 സീറ്റുകളാണു പുതുച്ചേരിയിലുള്ളത്.
126 അംഗ ആസാം നിയമസഭയിൽ 67 സീറ്റോടെ ബിജെപി അധികാരം നിലനിർത്തുമെന്നാണു പ്രവചനം.
കോൺഗ്രസ് സഖ്യം 57 സീറ്റും മറ്റുള്ളവർ രണ്ടു സീറ്റും നേടുമെന്നാണു സർവേ പ്രവചിക്കുന്നത്.
തമിഴ്നാട്ടിൽ ഡിഎംകെ നയിക്കുന്ന മഹാസഖ്യം 158 സീറ്റോടെ അധികാരക്കിലെത്തുമെന്നും അണ്ണാ ഡിഎംകെ സഖ്യം 65 സീറ്റിലൊതുങ്ങുമെന്നും സർവേ പറയുന്നു. 234 അംഗങ്ങളാണു തമിഴ്നാട് നിയമസഭയിലുള്ളത്. പുതുച്ചേരിയിൽ 18 സീറ്റോടെ ബിജെപി മുന്നണി അധികാരത്തിലെത്തുമെന്നാണു പ്രവചനം. 30 സീറ്റുകളാണു പുതുച്ചേരിയിലുള്ളത്.
126 അംഗ ആസാം നിയമസഭയിൽ 67 സീറ്റോടെ ബിജെപി അധികാരം നിലനിർത്തുമെന്നാണു പ്രവചനം.
കോൺഗ്രസ് സഖ്യം 57 സീറ്റും മറ്റുള്ളവർ രണ്ടു സീറ്റും നേടുമെന്നാണു സർവേ പ്രവചിക്കുന്നത്.