ശുചീന്ദ്രം: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കംകുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം തമിഴ്നാട്ടിൽ അധികാരം പിടിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.
ഏപ്രിൽ ആറിന് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരിയിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. കന്യാകുമാരി ഉപതെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർഥി. കോണ്ഗ്രസ് എംപി എച്ച്. വസന്തകുമാറിന്റെ മരണത്തെ തുടർന്നാണു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "സന്ദേശം’ അറിയിക്കുന്നതിനായി 11 വീടുകളും അമിത് ഷാ സന്ദർശിച്ചു.
ഏപ്രിൽ ആറിന് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരിയിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. കന്യാകുമാരി ഉപതെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർഥി. കോണ്ഗ്രസ് എംപി എച്ച്. വസന്തകുമാറിന്റെ മരണത്തെ തുടർന്നാണു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "സന്ദേശം’ അറിയിക്കുന്നതിനായി 11 വീടുകളും അമിത് ഷാ സന്ദർശിച്ചു.