കോൽക്കത്ത: ബംഗാളിൽനിന്നെത്തി ബോളിവുഡ് കീഴടക്കിയ നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു. കോൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിനു തൊട്ടുമുന്പായിരുന്നു നടന്റെ രംഗപ്രവേശം.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയവർഗിയ, സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് തുടങ്ങിയവർ മിഥുൻ ചക്രവർത്തിയെ പാർട്ടിയിലേക്ക് ആനയിച്ചു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനമായിരുന്നു എക്കാലത്തും ലക്ഷ്യമിട്ടിരുന്നതെന്നും അതിനു ബിജെപി വേദിയൊരുക്കിയെന്നും നടൻ പറഞ്ഞു. ശനിയാഴ്ച കൈലാസ് വിജയവർഗിയ മിഥുൻ ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി പങ്കെടുക്കുന്ന റാലിയിൽ മിഥുൻ ചക്രവർത്തി എത്തുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞമാസം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് മുംബൈയിലെ മിഥുൻ ചക്രവർത്തിയുടെ വസതിയിലെത്തി പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ഇതോടെ നടൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എഴുപതുകാരനായ നടനു ബംഗാളിൽ വലിയ ആരാധകവൃന്ദമുണ്ട്. നേരത്തേ തൃണമൂൽ കോണ്ഗ്രസ് രാജ്യസഭാ എംപിയായിരുന്നു. ശാരദാ ചിട്ടിതട്ടിപ്പ് കേസിനെത്തുടർന്ന് അദ്ദേഹം രാജ്യസഭാംഗത്വം ഒഴിയുകയായിരുന്നു.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയവർഗിയ, സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് തുടങ്ങിയവർ മിഥുൻ ചക്രവർത്തിയെ പാർട്ടിയിലേക്ക് ആനയിച്ചു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനമായിരുന്നു എക്കാലത്തും ലക്ഷ്യമിട്ടിരുന്നതെന്നും അതിനു ബിജെപി വേദിയൊരുക്കിയെന്നും നടൻ പറഞ്ഞു. ശനിയാഴ്ച കൈലാസ് വിജയവർഗിയ മിഥുൻ ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി പങ്കെടുക്കുന്ന റാലിയിൽ മിഥുൻ ചക്രവർത്തി എത്തുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞമാസം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് മുംബൈയിലെ മിഥുൻ ചക്രവർത്തിയുടെ വസതിയിലെത്തി പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ഇതോടെ നടൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എഴുപതുകാരനായ നടനു ബംഗാളിൽ വലിയ ആരാധകവൃന്ദമുണ്ട്. നേരത്തേ തൃണമൂൽ കോണ്ഗ്രസ് രാജ്യസഭാ എംപിയായിരുന്നു. ശാരദാ ചിട്ടിതട്ടിപ്പ് കേസിനെത്തുടർന്ന് അദ്ദേഹം രാജ്യസഭാംഗത്വം ഒഴിയുകയായിരുന്നു.