യാങ്കോൺ: മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ ഉത്തരവുകൾ നടപ്പാക്കാൻ വിസമ്മതിച്ച പോലീസുകാർ കുടുംബസമേതം ഇന്ത്യയിൽ അഭയം തേടി. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മ്യാൻമർ ഇന്ത്യക്കു കത്തു നല്കി.
എട്ടു പോലീസുകാരും കുടുംബാംഗങ്ങളും അടക്കം മുപ്പതോളം പേരാണ് അതിർത്തി കടന്ന് മിസോറാമിലെത്തിയതെന്നു ചന്പായി ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ മരിയ സുവാലി റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു. മ്യാൻമറിലെ ഫലാം ജില്ലാ അധികൃതരാണ് ഇവിടെ വിട്ടുനല്‍കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള സൗഹൃദം നിലനിർത്താൻ ഇതാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചായിരിക്കും തുടർനടപടികളെന്നു മരിയ വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിനു ജനാധിപത്യ നേതാക്കളെ തടവിലാക്കി അധികാരം പിടിച്ച പട്ടാളത്തിനെതിരേ മ്യാൻമർ ജനത പ്രതിഷേധപ്രകടനങ്ങൾ തുടരുകയാണ്. പ്രതിഷേധക്കാർക്കു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ 55 പേരാണു കൊല്ലപ്പെത്. ശനിയാഴ്ച രാത്രി പോലീസ് പ്രതിഷേധക്കാരെ ലക്ഷ്യമിട്ടു വ്യാപകമായി റെയ്ഡുകൾ നടത്തി. കെട്ടിടങ്ങൾക്കു നേർക്ക് പോലീസ് വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം, ഇന്നലെയും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.
എട്ടു പോലീസുകാരും കുടുംബാംഗങ്ങളും അടക്കം മുപ്പതോളം പേരാണ് അതിർത്തി കടന്ന് മിസോറാമിലെത്തിയതെന്നു ചന്പായി ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ മരിയ സുവാലി റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു. മ്യാൻമറിലെ ഫലാം ജില്ലാ അധികൃതരാണ് ഇവിടെ വിട്ടുനല്‍കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള സൗഹൃദം നിലനിർത്താൻ ഇതാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചായിരിക്കും തുടർനടപടികളെന്നു മരിയ വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിനു ജനാധിപത്യ നേതാക്കളെ തടവിലാക്കി അധികാരം പിടിച്ച പട്ടാളത്തിനെതിരേ മ്യാൻമർ ജനത പ്രതിഷേധപ്രകടനങ്ങൾ തുടരുകയാണ്. പ്രതിഷേധക്കാർക്കു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ 55 പേരാണു കൊല്ലപ്പെത്. ശനിയാഴ്ച രാത്രി പോലീസ് പ്രതിഷേധക്കാരെ ലക്ഷ്യമിട്ടു വ്യാപകമായി റെയ്ഡുകൾ നടത്തി. കെട്ടിടങ്ങൾക്കു നേർക്ക് പോലീസ് വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം, ഇന്നലെയും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.