കോൽക്കത്ത: തൃണമൂലിൽനിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് ശക്തമാകുന്നതിനിടെ കോൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ബിജെപിയുടെ ഹൈ വോൾട്ടേജ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു തുടക്കം കുറിക്കും. മുഖ്യമന്ത്രി മമത ബാനർജിയുടെ പത്തുവർഷത്തെ ഭരണം അവസാനിപ്പിക്കാൻ ഫെബ്രുവരിയിൽ ബിജെപി തുടങ്ങിവച്ച പരിവർത്തൻ യാത്രയുടെ ഭാഗമായാണ് മെഗാ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
ബോളിവുഡ് താരങ്ങളായ മിഥുൻ ചക്രവർത്തിയും അക്ഷയ്കുമാറും ചടങ്ങിൽ പങ്കെടുക്കുമെന്നാണു വിവരം. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും മിഥുൻ ചക്രവർത്തിയും മുംബൈയിൽ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. മിഥുൻ ചക്രവർത്തിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ പറഞ്ഞു. അതേസമയം, റാലിയിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ച് പാർട്ടി കേന്ദ്രനേതൃത്വം അക്ഷയ് കുമാറിനെ ക്ഷണിച്ചിട്ടുണ്ട്.
പരിവർത്തൻ റാലിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ബിജെപിയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, തെരുവുനാടകം എന്നിവ അവതരിപ്പിച്ചുവരികയാണ്. സോഷ്യൽ മീഡിയ വഴിയും മമതയ്ക്കെതിരേയുള്ള പ്രചാരണം ശക്തമാണ്. റാലിക്കുശേഷമേ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടൂവെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി തൃണമൂലിന്റെ മുഖ്യ എതിരാളിയായത്. 42ൽ 18 സീറ്റും ബിജെപി പിടിച്ചെടുത്തു. തൃണമൂലിന് 22 സീറ്റ് മാത്രമാണു ലഭിച്ചത്.
291 നിയമസഭാ മണ്ഡലങ്ങളിലെ തൃണമൂലിന്റെ സ്ഥാനാർഥിപ്പട്ടിക വെള്ളിയാഴ്ച മമത പുറത്തുവിട്ടിരുന്നു. ഡാർജലിംഗിൽ മൂന്നു സീറ്റ് സഖ്യകക്ഷിയായ ഗൂര്‍ഖ ജനമുക്തി മോർച്ച(ജെജിഎം) യ്ക്കാണ്. കോൺഗ്രസ്- ഇടത്- മുസ്ലിം പണ്ഡിതൻ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് സംയുക്തമുന്നണിയും മത്സരരംഗത്തുണ്ട്. എട്ടു ഘട്ടമായാണ് ബംഗാളിൽ പോളിംഗ്. 30 സീറ്റുകളിലേക്കുള്ള ആദ്യഘട്ട പോളിംഗ് മാർച്ച് 27നു നടക്കും.
ബോളിവുഡ് താരങ്ങളായ മിഥുൻ ചക്രവർത്തിയും അക്ഷയ്കുമാറും ചടങ്ങിൽ പങ്കെടുക്കുമെന്നാണു വിവരം. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും മിഥുൻ ചക്രവർത്തിയും മുംബൈയിൽ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. മിഥുൻ ചക്രവർത്തിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ പറഞ്ഞു. അതേസമയം, റാലിയിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ച് പാർട്ടി കേന്ദ്രനേതൃത്വം അക്ഷയ് കുമാറിനെ ക്ഷണിച്ചിട്ടുണ്ട്.
പരിവർത്തൻ റാലിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ബിജെപിയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, തെരുവുനാടകം എന്നിവ അവതരിപ്പിച്ചുവരികയാണ്. സോഷ്യൽ മീഡിയ വഴിയും മമതയ്ക്കെതിരേയുള്ള പ്രചാരണം ശക്തമാണ്. റാലിക്കുശേഷമേ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടൂവെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി തൃണമൂലിന്റെ മുഖ്യ എതിരാളിയായത്. 42ൽ 18 സീറ്റും ബിജെപി പിടിച്ചെടുത്തു. തൃണമൂലിന് 22 സീറ്റ് മാത്രമാണു ലഭിച്ചത്.
291 നിയമസഭാ മണ്ഡലങ്ങളിലെ തൃണമൂലിന്റെ സ്ഥാനാർഥിപ്പട്ടിക വെള്ളിയാഴ്ച മമത പുറത്തുവിട്ടിരുന്നു. ഡാർജലിംഗിൽ മൂന്നു സീറ്റ് സഖ്യകക്ഷിയായ ഗൂര്‍ഖ ജനമുക്തി മോർച്ച(ജെജിഎം) യ്ക്കാണ്. കോൺഗ്രസ്- ഇടത്- മുസ്ലിം പണ്ഡിതൻ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് സംയുക്തമുന്നണിയും മത്സരരംഗത്തുണ്ട്. എട്ടു ഘട്ടമായാണ് ബംഗാളിൽ പോളിംഗ്. 30 സീറ്റുകളിലേക്കുള്ള ആദ്യഘട്ട പോളിംഗ് മാർച്ച് 27നു നടക്കും.