ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി 20 സീറ്റുകളിൽ ജനവിധി തേടും. ഭരണകക്ഷിയായ എഐഎഡിഎംകെയുമായുള്ള ധാരണയനുസരിച്ച് കന്യാകുമാരി ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥിയായിരിക്കും മത്സരിക്കുക.
വെള്ളിയാഴ്ച രാത്രിവരെ നീണ്ട സീറ്റ് വിഭജന ചർച്ചയിലാണ് ഇരുകക്ഷികളും ധാരണയിലെത്തിയത്. കോൺഗ്രസ് പ്രതിനിധി എച്ച്. വസന്ത് കുമാറിന്റെ നിര്യാണത്തെത്തുടർന്നാണ് കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാകും സ്ഥാനാർഥിയെന്നു ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി കെ.പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെയും നേതൃത്വത്തിലുള്ള എഐഎഡിഎംകെ മറ്റൊരു സഖ്യകക്ഷിയായ പിഎംകെയ്ക്ക് 23 സീറ്റുകൾ നൽകിയിരുന്നു. ഡിഎംഡികെ, മുൻ കേന്ദ്രമന്ത്രി ജി.കെ. വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസ്, ഐജെകെ, പുതിയ തമിഴകം തുടങ്ങിയ ചെറുകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചയും പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച രാത്രിവരെ നീണ്ട സീറ്റ് വിഭജന ചർച്ചയിലാണ് ഇരുകക്ഷികളും ധാരണയിലെത്തിയത്. കോൺഗ്രസ് പ്രതിനിധി എച്ച്. വസന്ത് കുമാറിന്റെ നിര്യാണത്തെത്തുടർന്നാണ് കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാകും സ്ഥാനാർഥിയെന്നു ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി കെ.പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെയും നേതൃത്വത്തിലുള്ള എഐഎഡിഎംകെ മറ്റൊരു സഖ്യകക്ഷിയായ പിഎംകെയ്ക്ക് 23 സീറ്റുകൾ നൽകിയിരുന്നു. ഡിഎംഡികെ, മുൻ കേന്ദ്രമന്ത്രി ജി.കെ. വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസ്, ഐജെകെ, പുതിയ തമിഴകം തുടങ്ങിയ ചെറുകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചയും പുരോഗമിക്കുകയാണ്.