നജഫ്: ഫ്രാൻസിസ് മാർപാപ്പയും ഇറാക്കി ഷിയാകളുടെ ആത്മീയ ആചാര്യൻ ഗ്രാന്റ് ആയത്തുള്ള അലി അൽ സിസ്താനിയും തമ്മിലുള്ള കൂടിക്കാഴ്ച ചരിത്രമായി. ഇറാക്കിന്റെ നന്മയ്ക്കായി മതങ്ങൾ തമ്മിൽ സൗഹൃദത്തിലാകേണ്ടതിന്റെയും സഹകരിക്കേണ്ടതിന്റെയും ആവശ്യകതയാണു മാർപാപ്പ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയതെന്നു വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. സമാധാനത്തിൽ ഊന്നിയായിരുന്നു ചർച്ചയെന്ന് സിസ്താനിയുടെ ഓഫീസും അറിയിച്ചു.
ഇറാക്കി സന്ദർശനത്തിന്റെ രണ്ടാം ദിനം രാവിലെയാണ് മാർപാപ്പ ഷിയാ മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യഭൂമിയായ നജഫിലേക്കു പോയത്. ഇമാം അലിയുടെ കബറിടം സ്ഥിതി ചെയ്യുന്ന തീർഥാടനകേന്ദ്രത്തിനു സമീപം വർഷങ്ങളായി സിസ്താനി വാടകയ്ക്കു താമസിക്കുന്ന ചെറു ഭവനത്തിൽവച്ചായിരുന്നു കൂടിക്കാഴ്ച.
അടച്ചിട്ട മുറിയിലെ ചർച്ച 45 മിനിട്ടു നീണ്ടു. യുദ്ധവും ഭീകരതയും തളർത്തിയ ഇറാക്കിലെ ക്രൈസ്തവരുടെ സുരക്ഷയിലുള്ള ആശങ്കയാണ് മാർപാപ്പ പ്രകടിപ്പിച്ചത്. ക്രൈസ്തവവിശ്വാസം ആദ്യമെത്തിയ സ്ഥലങ്ങളിലൊന്നായ ഇറാക്കിൽ ഇന്നു ക്രൈസ്തവർ രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്.
ഇറാക്കിലെ ക്രൈസ്തവരെ സംരക്ഷിക്കുന്നതിൽ മതനേതൃത്വത്തിനു നിർണായക പങ്കുണ്ടെന്നും മറ്റെല്ലാ പൗരന്മാരെയും പോലെ സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനുള്ള അവകാശം ക്രൈസ്തവർക്കുണ്ടെന്നും സിസ്താനി വ്യക്തമാക്കി.
ഇറാക്കിൽ വലിയ അതിക്രമങ്ങൾ അരങ്ങേറിയപ്പോൾ, ദുർബലർക്കും പീഡിതർക്കും വേണ്ടി ശബ്ദമുയർത്തിയതിനു സിസ്താനിക്കു മാർപാപ്പ നന്ദി അറിയിച്ചു. ഇറാക്കി ജനതയുടെ ഐക്യത്തിന്റെ പ്രാധാന്യവും മനുഷ്യജീവന്റെ വിശുദ്ധിയും വ്യക്തമാക്കുന്നതാണ് സിസ്താനിയുടെ സമാധാനസന്ദേശമെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. സിസ്താനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്പ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് റിദയെ കണ്ടിരുന്നു.
പാശ്ചാത്യ ശക്തികളുടെ അധിനിവേശവും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരവാഴ്ചയും ഇതര മതങ്ങൾക്കുള്ളിലെ സംഘർഷങ്ങളും മൂലം പീഡനങ്ങൾ നേരിട്ട ഇറാക്കി ക്രൈസ്തവരിൽ ഭൂരിഭാഗവും അന്യരാജ്യങ്ങളിലേക്കു പലായനം ചെയ്തു. രണ്ടു പതിറ്റാണ്ട് മുന്പ് 14 ലക്ഷമുണ്ടായിരുന്ന ക്രൈസ്തവർ ഇന്ന് രണ്ടരലക്ഷമായി ചുരുങ്ങിയിരിക്കുന്നു.
സിസ്താനി
ഇറാക്കിലെ 60 ശതമാനം വരുന്ന ഷിയാകളുടെ ആത്മീയ ആചാര്യനാണ് ഗ്രാന്റ് ആയത്തുള്ള അലി അൽ ഹുസൈനി അൽ സിസ്താനി. ഇറാക്കിനു പുറത്തുള്ള ഷിയാകളും ഏറ്റവും ആദരവോടെ കാണുന്ന വ്യക്തിത്വമാണ്.
തൊണ്ണൂറുവയസുള്ള അദ്ദേഹത്തിന് ഇറാക്കിലെ രാഷ്ട്രീയ- മത മേഖലകളിൽ നിർണായക സ്വാധീനമുണ്ട്. 2004ൽ സ്വതന്ത്ര തെരഞ്ഞെടുപ്പിനെ പിന്തുണച്ചതുവഴി രാജ്യത്ത് ആദ്യമായി ജനാധിപത്യഭരണകൂടം അധികാരത്തിലേറുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തിൽ ഇറാക്കികൾ ഒന്നിക്കാൻ 2014ൽ സിസ്താനി ആഹ്വാനം ചെയ്തിരുന്നു. 2019ലെ ജനകീയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി അബ്ദുൾ മഹ്ദി രാജിവയ്ക്കാൻ നിർബന്ധിതനായത് സിസ്താനിയുടെ പ്രസംഗത്തോടെയായിരുന്നു.
മെക്കയ്ക്കും മദീനയ്ക്കുംശേഷം ഷിയാ മുസ്ലിംകൾ പുണ്യഭൂമിയായി കരുതുന്ന നജഫ് ആണ് സിസ്താനിയുടെ ആസ്ഥാനം. വാടകയ്ക്കെടുത്ത വീട്ടിലാണ് പതിറ്റാണ്ടുകളായി താമസം. പ്രവാചകൻ മുഹമ്മദിന്റെ അർധസഹോദരനും മരുമകനും ഷിയാകളുടെ ആദ്യ ഇമാമുമായ അലിയുടെ കബറിടം നജഫിലാണ്.
ഇറാക്കി സന്ദർശനത്തിന്റെ രണ്ടാം ദിനം രാവിലെയാണ് മാർപാപ്പ ഷിയാ മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യഭൂമിയായ നജഫിലേക്കു പോയത്. ഇമാം അലിയുടെ കബറിടം സ്ഥിതി ചെയ്യുന്ന തീർഥാടനകേന്ദ്രത്തിനു സമീപം വർഷങ്ങളായി സിസ്താനി വാടകയ്ക്കു താമസിക്കുന്ന ചെറു ഭവനത്തിൽവച്ചായിരുന്നു കൂടിക്കാഴ്ച.
അടച്ചിട്ട മുറിയിലെ ചർച്ച 45 മിനിട്ടു നീണ്ടു. യുദ്ധവും ഭീകരതയും തളർത്തിയ ഇറാക്കിലെ ക്രൈസ്തവരുടെ സുരക്ഷയിലുള്ള ആശങ്കയാണ് മാർപാപ്പ പ്രകടിപ്പിച്ചത്. ക്രൈസ്തവവിശ്വാസം ആദ്യമെത്തിയ സ്ഥലങ്ങളിലൊന്നായ ഇറാക്കിൽ ഇന്നു ക്രൈസ്തവർ രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്.
ഇറാക്കിലെ ക്രൈസ്തവരെ സംരക്ഷിക്കുന്നതിൽ മതനേതൃത്വത്തിനു നിർണായക പങ്കുണ്ടെന്നും മറ്റെല്ലാ പൗരന്മാരെയും പോലെ സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനുള്ള അവകാശം ക്രൈസ്തവർക്കുണ്ടെന്നും സിസ്താനി വ്യക്തമാക്കി.
ഇറാക്കിൽ വലിയ അതിക്രമങ്ങൾ അരങ്ങേറിയപ്പോൾ, ദുർബലർക്കും പീഡിതർക്കും വേണ്ടി ശബ്ദമുയർത്തിയതിനു സിസ്താനിക്കു മാർപാപ്പ നന്ദി അറിയിച്ചു. ഇറാക്കി ജനതയുടെ ഐക്യത്തിന്റെ പ്രാധാന്യവും മനുഷ്യജീവന്റെ വിശുദ്ധിയും വ്യക്തമാക്കുന്നതാണ് സിസ്താനിയുടെ സമാധാനസന്ദേശമെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. സിസ്താനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്പ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് റിദയെ കണ്ടിരുന്നു.
പാശ്ചാത്യ ശക്തികളുടെ അധിനിവേശവും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരവാഴ്ചയും ഇതര മതങ്ങൾക്കുള്ളിലെ സംഘർഷങ്ങളും മൂലം പീഡനങ്ങൾ നേരിട്ട ഇറാക്കി ക്രൈസ്തവരിൽ ഭൂരിഭാഗവും അന്യരാജ്യങ്ങളിലേക്കു പലായനം ചെയ്തു. രണ്ടു പതിറ്റാണ്ട് മുന്പ് 14 ലക്ഷമുണ്ടായിരുന്ന ക്രൈസ്തവർ ഇന്ന് രണ്ടരലക്ഷമായി ചുരുങ്ങിയിരിക്കുന്നു.
സിസ്താനി
ഇറാക്കിലെ 60 ശതമാനം വരുന്ന ഷിയാകളുടെ ആത്മീയ ആചാര്യനാണ് ഗ്രാന്റ് ആയത്തുള്ള അലി അൽ ഹുസൈനി അൽ സിസ്താനി. ഇറാക്കിനു പുറത്തുള്ള ഷിയാകളും ഏറ്റവും ആദരവോടെ കാണുന്ന വ്യക്തിത്വമാണ്.
തൊണ്ണൂറുവയസുള്ള അദ്ദേഹത്തിന് ഇറാക്കിലെ രാഷ്ട്രീയ- മത മേഖലകളിൽ നിർണായക സ്വാധീനമുണ്ട്. 2004ൽ സ്വതന്ത്ര തെരഞ്ഞെടുപ്പിനെ പിന്തുണച്ചതുവഴി രാജ്യത്ത് ആദ്യമായി ജനാധിപത്യഭരണകൂടം അധികാരത്തിലേറുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തിൽ ഇറാക്കികൾ ഒന്നിക്കാൻ 2014ൽ സിസ്താനി ആഹ്വാനം ചെയ്തിരുന്നു. 2019ലെ ജനകീയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി അബ്ദുൾ മഹ്ദി രാജിവയ്ക്കാൻ നിർബന്ധിതനായത് സിസ്താനിയുടെ പ്രസംഗത്തോടെയായിരുന്നു.
മെക്കയ്ക്കും മദീനയ്ക്കുംശേഷം ഷിയാ മുസ്ലിംകൾ പുണ്യഭൂമിയായി കരുതുന്ന നജഫ് ആണ് സിസ്താനിയുടെ ആസ്ഥാനം. വാടകയ്ക്കെടുത്ത വീട്ടിലാണ് പതിറ്റാണ്ടുകളായി താമസം. പ്രവാചകൻ മുഹമ്മദിന്റെ അർധസഹോദരനും മരുമകനും ഷിയാകളുടെ ആദ്യ ഇമാമുമായ അലിയുടെ കബറിടം നജഫിലാണ്.