കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ ജനവിധി തേടും. മമതയുടെ സിറ്റിംഗ് സീറ്റായ ഭവാനിപുരിൽ സോൻദേബ് ചതോപാധ്യായ മത്സരിക്കും. 291 സ്ഥാനാർഥികളുടെ പട്ടികയാണു തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയത്.
തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് സുവേന്ദു അധികാരി നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ പ്രബല നേതാവാണു സുവേന്ദു അധികാരി. നന്ദിഗ്രാം പ്രക്ഷോഭമാണു 2011ൽ മമത ബാനർജിയെ അധികാരത്തിലെത്തിച്ചത്.
ഡാർജിലിംഗിലെ മൂന്നു സീറ്റുകൾ ഗൂർഖ ജൻമുക്തി മോർച്ച (ജിജെഎം) ബിമൽ ഗുരുംഗ് വിഭാഗത്തിനു തൃണമൂൽ നല്കി. 24 സിറ്റിംഗ് എംഎൽഎമാരെ തൃണമൂൽ ഒഴിവാക്കി. സ്ഥാനാർഥിപ്പട്ടികയിൽ 50 പേർ വനിതകളാണ്. 42 മുസ്ലിംകൾക്കും 79 പട്ടികജാതിക്കാർക്കും 17 പട്ടികവിഭാഗക്കാർക്കും തൃണമൂൽ സീറ്റ് നല്കി.
തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് സുവേന്ദു അധികാരി നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ പ്രബല നേതാവാണു സുവേന്ദു അധികാരി. നന്ദിഗ്രാം പ്രക്ഷോഭമാണു 2011ൽ മമത ബാനർജിയെ അധികാരത്തിലെത്തിച്ചത്.
ഡാർജിലിംഗിലെ മൂന്നു സീറ്റുകൾ ഗൂർഖ ജൻമുക്തി മോർച്ച (ജിജെഎം) ബിമൽ ഗുരുംഗ് വിഭാഗത്തിനു തൃണമൂൽ നല്കി. 24 സിറ്റിംഗ് എംഎൽഎമാരെ തൃണമൂൽ ഒഴിവാക്കി. സ്ഥാനാർഥിപ്പട്ടികയിൽ 50 പേർ വനിതകളാണ്. 42 മുസ്ലിംകൾക്കും 79 പട്ടികജാതിക്കാർക്കും 17 പട്ടികവിഭാഗക്കാർക്കും തൃണമൂൽ സീറ്റ് നല്കി.