ഗോപാൽഗഞ്ച് (ബിഹാർ): ബിഹാറിൽ മദ്യനിരോധനത്തിനു തൊട്ടുപിന്നാലെയുണ്ടായ വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ഒന്പതു പ്രതികൾക്കു വധശിക്ഷ. പ്രതിസ്ഥാനത്തുള്ള നാലു സ്ത്രീകൾക്കു ജീവപര്യന്തം തടവും ഗോപാൽഗഞ്ച് ജില്ലാകോടതി ജഡ്ജി ലവകുശ്കുമാർ വിധിച്ചു. വധശിക്ഷ ലഭിച്ച പ്രതികളെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
പ്രതികൾ കുറ്റക്കാരാണെന്നു കഴിഞ്ഞ 26നു കോടതി കണ്ടെത്തിയിരുന്നു. പതിനാലു പ്രതികളാണു കേസിലുണ്ടായിരുന്നത്. ഒരാൾ വിചാരണയ്ക്കിടെ മരണമടഞ്ഞു. 2016 ഓഗസ്റ്റിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ 20 പേരാണു മരിച്ചത്. നിതീഷ്കുമാർ സർക്കാർ ബിഹാറിൽ മദ്യം നിരോധിച്ചതിനുശേഷമുള്ള ആദ്യത്തെ വ്യാജമദ്യദുരന്തമായിരുന്നു ഗോപാൽഗഞ്ചിലേത്.
പ്രതികൾ കുറ്റക്കാരാണെന്നു കഴിഞ്ഞ 26നു കോടതി കണ്ടെത്തിയിരുന്നു. പതിനാലു പ്രതികളാണു കേസിലുണ്ടായിരുന്നത്. ഒരാൾ വിചാരണയ്ക്കിടെ മരണമടഞ്ഞു. 2016 ഓഗസ്റ്റിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ 20 പേരാണു മരിച്ചത്. നിതീഷ്കുമാർ സർക്കാർ ബിഹാറിൽ മദ്യം നിരോധിച്ചതിനുശേഷമുള്ള ആദ്യത്തെ വ്യാജമദ്യദുരന്തമായിരുന്നു ഗോപാൽഗഞ്ചിലേത്.