ബാഗ്ദാദ്: സാഹോദര്യവും സഹാനുഭൂതിയും അടിസ്ഥാനമാക്കിയുള്ള സമൂഹം കെട്ടിപ്പടുത്ത് ഇറാക്കിന്റെ പ്രശ്നങ്ങൾ മറികടക്കാവുന്നതേ ഉള്ളൂവെന്ന് ഫ്രാൻസിസ് മാർപാപ്പ. പ്രസിഡന്റ് ബർഹാം സലേയുടെ കൊട്ടാരത്തിലെ സ്വീകരണത്തിനുശേഷം നയതന്ത്ര ഉദ്യോഗസ്ഥരോടും സിവിൽ സൊസൈറ്റി പ്രതിനിധികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിൽനിന്നു മുക്തമാകാൻ ലോകം പരിശ്രമിക്കുന്നതിനിടെയാണ് തന്റെ ഇറാക്ക് സന്ദർശനമെന്ന് മാർപാപ്പ പറഞ്ഞു. മഹാവ്യാധി ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, സാമൂഹിക- സാന്പത്തിക മേഖലകളെയും ബാധിച്ചിരിക്കുന്നു. നമ്മുടെ ജീവിത രീതികളെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങൾ മഹാവ്യാധി ഉയർത്തിയിരിക്കുന്നു. നമ്മൾ മഹാവ്യാധിയിൽനിന്നു മുക്തരാകുന്പോൾ മുന്‍പത്തേതിനേക്കാളും മെച്ചപ്പെട്ടിരിക്കണം. നമ്മളെ ഒരുമിപ്പിക്കുന്ന കാരണങ്ങളെ അടിസ്ഥാനമാക്കി വേണം ഭാവിയെ രൂപപ്പെടുത്തേണ്ടത്.
യുദ്ധവും ഭീകരതയും വിഭാഗീയ സംഘർഷങ്ങളും പതിറ്റാണ്ടുകൾ ദുരന്തംവിതച്ച നാടാണ് ഇറാക്ക്. വ്യത്യസ്ത സംസ്കാരങ്ങളും മതങ്ങളും വംശങ്ങളും ആശയങ്ങളും സമാധാനത്തിൽ ഒരുമിച്ചു നിലനിൽക്കുന്നതിനെ അംഗീകരിക്കാൻ മൗലികവാദത്തിനു കഴിയില്ല.
വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും വൈജാത്യങ്ങളുടെയും മുഖമുദ്രപേറുന്ന ഇറാക്കിന്, സമാധാനപരമായി സഹകരിച്ചു നീങ്ങുന്ന സമൂഹത്തിന്റെ മാതൃക പശ്ചിമേഷ്യക്കും ലോകത്തിനു മുഴുവനും നല്കാൻ കഴിയുമെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരിൽ അതിക്രൂരപീഡനങ്ങൾക്ക് ഇരയായ യെസീദി വിഭാഗങ്ങളുടെ കാര്യം മാർപാപ്പ എടുത്തു പറഞ്ഞു.
പ്രസിഡന്‍ഷ്യൽ കൊട്ടാരത്തിലെ സ്വീകരണത്തിനുശേഷം മാർപാപ്പ ബാഗ്ദാദിലെ അവർ ലേഡി ഓഫ് സാൽവേഷൻ സിറിയൻ കത്തോലിക്കാ കത്തീഡ്രലിൽ മെത്രാന്മാരുമായും വൈദികരുമായും കൂടിക്കാഴ്ച നടത്തി.
കോവിഡിൽനിന്നു മുക്തമാകാൻ ലോകം പരിശ്രമിക്കുന്നതിനിടെയാണ് തന്റെ ഇറാക്ക് സന്ദർശനമെന്ന് മാർപാപ്പ പറഞ്ഞു. മഹാവ്യാധി ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, സാമൂഹിക- സാന്പത്തിക മേഖലകളെയും ബാധിച്ചിരിക്കുന്നു. നമ്മുടെ ജീവിത രീതികളെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങൾ മഹാവ്യാധി ഉയർത്തിയിരിക്കുന്നു. നമ്മൾ മഹാവ്യാധിയിൽനിന്നു മുക്തരാകുന്പോൾ മുന്‍പത്തേതിനേക്കാളും മെച്ചപ്പെട്ടിരിക്കണം. നമ്മളെ ഒരുമിപ്പിക്കുന്ന കാരണങ്ങളെ അടിസ്ഥാനമാക്കി വേണം ഭാവിയെ രൂപപ്പെടുത്തേണ്ടത്.
യുദ്ധവും ഭീകരതയും വിഭാഗീയ സംഘർഷങ്ങളും പതിറ്റാണ്ടുകൾ ദുരന്തംവിതച്ച നാടാണ് ഇറാക്ക്. വ്യത്യസ്ത സംസ്കാരങ്ങളും മതങ്ങളും വംശങ്ങളും ആശയങ്ങളും സമാധാനത്തിൽ ഒരുമിച്ചു നിലനിൽക്കുന്നതിനെ അംഗീകരിക്കാൻ മൗലികവാദത്തിനു കഴിയില്ല.
വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും വൈജാത്യങ്ങളുടെയും മുഖമുദ്രപേറുന്ന ഇറാക്കിന്, സമാധാനപരമായി സഹകരിച്ചു നീങ്ങുന്ന സമൂഹത്തിന്റെ മാതൃക പശ്ചിമേഷ്യക്കും ലോകത്തിനു മുഴുവനും നല്കാൻ കഴിയുമെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരിൽ അതിക്രൂരപീഡനങ്ങൾക്ക് ഇരയായ യെസീദി വിഭാഗങ്ങളുടെ കാര്യം മാർപാപ്പ എടുത്തു പറഞ്ഞു.
പ്രസിഡന്‍ഷ്യൽ കൊട്ടാരത്തിലെ സ്വീകരണത്തിനുശേഷം മാർപാപ്പ ബാഗ്ദാദിലെ അവർ ലേഡി ഓഫ് സാൽവേഷൻ സിറിയൻ കത്തോലിക്കാ കത്തീഡ്രലിൽ മെത്രാന്മാരുമായും വൈദികരുമായും കൂടിക്കാഴ്ച നടത്തി.