ന്യൂഡൽഹി: നടപ്പു സാന്പത്തിക വർഷം പിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8.50 ശതമാനമാക്കി നിശ്ചയിച്ച് ഇപിഎഫ്ഒ ബോർഡ് യോഗം. കഴിഞ്ഞ സാന്പത്തികവർഷവും 8.5 ശതമാനം തന്നെയായിരുന്നു പലിശ.
കോവിഡ് വ്യാപനവും സാന്പത്തിക മാന്ദ്യവും കാരണം പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം തീരുമാനിക്കുകയായിരുന്നു. ശിപാർശ ഇനി തൊഴിൽ-ധനകാര്യ മന്ത്രാലയങ്ങൾ അംഗീകരിക്കണം. കഴിഞ്ഞവർഷം മാർച്ചിലാണ് പലിശനിരക്ക് 8.50 ശതമാനമാക്കി കുറച്ചത്.
കോവിഡ് വ്യാപനവും സാന്പത്തിക മാന്ദ്യവും കാരണം പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം തീരുമാനിക്കുകയായിരുന്നു. ശിപാർശ ഇനി തൊഴിൽ-ധനകാര്യ മന്ത്രാലയങ്ങൾ അംഗീകരിക്കണം. കഴിഞ്ഞവർഷം മാർച്ചിലാണ് പലിശനിരക്ക് 8.50 ശതമാനമാക്കി കുറച്ചത്.