റാഞ്ചി: ജാർഖണ്ഡിലും ഛത്തീസ്ഗഡിലും മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ നാലു സുരക്ഷാസൈനികർ വീരമൃത്യു വരിച്ചു. ജാർഖണ്ഡിലെ റാഞ്ചിയിലും ഛത്തീസ്ഗഡിലെ ദന്തേവാഡയിലുമായിരുന്നു സ്ഫോടനം.
ജാർഖണ്ഡിൽ റാഞ്ചി ജില്ലയിലെ ഹോയഹാട്ടു ഗ്രാമത്തിൽ ഇന്നലെ രാവിലെ 8.45നായിരുന്നു സ്ഫോടനം. ജാർഖണ്ഡ് പോലീസിലെ സ്പെഷൽ യൂണിറ്റായ ജാർഖണ്ഡ് ജഗ്വാർസിലെ മൂന്നു സൈനികർ വീരമൃത്യു വരിച്ചു. ജാർഖണ്ഡ് ജഗ്വാർസിലെയും സിആർപിഎഫിലെയും ഓരോ സൈനികർക്കു പരിക്കേറ്റു.
ഛത്തീസ്ഗഡിൽ ദന്തേവാഡ ജില്ലയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു മാവോയിസ്റ്റ് ആക്രമണം. പഹുർനർ ഗ്രാമത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി), ഛത്തീസ്ഗഡ് ആംഡ് പോലീസ്(സിഎഎഫ്) സൈനികരാണു സ്ഫോടനത്തിനിരയായത്. സിഎഎഫ് ഹെഡ് കോൺസ്റ്റബിൾ ലക്ഷ്മികാന്ത് ദ്വിവേദി ആണു വീരമൃത്യു വരിച്ചത്.
ജാർഖണ്ഡിൽ റാഞ്ചി ജില്ലയിലെ ഹോയഹാട്ടു ഗ്രാമത്തിൽ ഇന്നലെ രാവിലെ 8.45നായിരുന്നു സ്ഫോടനം. ജാർഖണ്ഡ് പോലീസിലെ സ്പെഷൽ യൂണിറ്റായ ജാർഖണ്ഡ് ജഗ്വാർസിലെ മൂന്നു സൈനികർ വീരമൃത്യു വരിച്ചു. ജാർഖണ്ഡ് ജഗ്വാർസിലെയും സിആർപിഎഫിലെയും ഓരോ സൈനികർക്കു പരിക്കേറ്റു.
ഛത്തീസ്ഗഡിൽ ദന്തേവാഡ ജില്ലയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു മാവോയിസ്റ്റ് ആക്രമണം. പഹുർനർ ഗ്രാമത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി), ഛത്തീസ്ഗഡ് ആംഡ് പോലീസ്(സിഎഎഫ്) സൈനികരാണു സ്ഫോടനത്തിനിരയായത്. സിഎഎഫ് ഹെഡ് കോൺസ്റ്റബിൾ ലക്ഷ്മികാന്ത് ദ്വിവേദി ആണു വീരമൃത്യു വരിച്ചത്.