ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതിയിൽ നിന്നുൾപ്പെടെ പാർലമെന്റിലേക്കു മൂന്നു ഭൂഗർഭ തുരങ്കങ്ങൾ നിർമിക്കും. ഉപരാഷ്ട്രപതിയുടെ വസതിയിൽ നിന്നും എംപിമാരുടെ ചേംബറിലേക്കുമാണു മറ്റ് തുരങ്കങ്ങൾ. ഒറ്റ വരി തുരങ്കങ്ങളാണ് നിർമിക്കുന്നത്. പാർലമെന്റിന് അകത്തും പുറത്തും വിഐപി സഞ്ചാരങ്ങൾക്കുള്ള പ്രോട്ടോക്കോൾ മൂലം പൊതു ജനങ്ങൾക്കുണ്ടാകുന്ന യാത്രാ തടസം തടയുകയാണ് ലക്ഷ്യം. ഗോൾഫ് കാർട്ടുകളാണ് തുരങ്കങ്ങളിൽ യാത്രക്കായി ഉപയോഗിക്കുക.
പുതിയ സെൻട്രൽ വിസ്ത പദ്ധതി അനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും സൗത്ത് ബ്ലോക്കിലാണ് നിർമിക്കുക. ഉപരാഷ്ട്രപതിയുടെ വസതി നോർത്ത് ബ്ലോക്കിലും. നിലവിൽ ഗതാഗത മന്ത്രാലയവും തൊഴിൽ മന്ത്രാലയവും നിൽക്കുന്നിടത്തായിരിക്കും എംപിമാർക്ക് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ചേംബറുകൾ നിർമിക്കുന്നത്. രാഷ്ട്രപതി പതിവായി പാർലമന്റിൽ വന്നു പോകാത്തതുകൊണ്ട് രാഷ്ട്രപതി ഭവനിൽ നിന്ന് പാർലമെന്റിലേക്ക് പ്രത്യേക തുരങ്ക പാതയില്ല. 20,000 കോടി രൂപയുടേതാണ് സെൻട്രൽ വിസ്ത പദ്ധതി.
പുതിയ സെൻട്രൽ വിസ്ത പദ്ധതി അനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും സൗത്ത് ബ്ലോക്കിലാണ് നിർമിക്കുക. ഉപരാഷ്ട്രപതിയുടെ വസതി നോർത്ത് ബ്ലോക്കിലും. നിലവിൽ ഗതാഗത മന്ത്രാലയവും തൊഴിൽ മന്ത്രാലയവും നിൽക്കുന്നിടത്തായിരിക്കും എംപിമാർക്ക് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ചേംബറുകൾ നിർമിക്കുന്നത്. രാഷ്ട്രപതി പതിവായി പാർലമന്റിൽ വന്നു പോകാത്തതുകൊണ്ട് രാഷ്ട്രപതി ഭവനിൽ നിന്ന് പാർലമെന്റിലേക്ക് പ്രത്യേക തുരങ്ക പാതയില്ല. 20,000 കോടി രൂപയുടേതാണ് സെൻട്രൽ വിസ്ത പദ്ധതി.