ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ജമ്മു കാഷ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് വൈകുമെന്നതിന്റെ ആദ്യ സൂചന നൽകി കേന്ദ്രസർക്കാർ. നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുള്ള സമിതിക്ക് ഒരു വർഷംകൂടി സമയം നീട്ടി നൽകി. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം ബുധനാഴ്ച വൈകുന്നേരം പുറത്തിറങ്ങി. സുപ്രീംകോടതി റിട്ട. ജസ്റ്റീസ് രഞ്ജനപ്രകാശ് ദേശായി അധ്യക്ഷനായ മണ്ഡല പുനർനിർണയ സമിതി 2019 ഒക്ടോബറിലാണ് നിലവിൽ വന്നത്. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസർക്കാർ റദ്ദാക്കി.
ജമ്മു കാഷ്മീരിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ആസം, മണിപ്പുർ, അരുണാചൽപ്രദേശ്, നാഗാലാൻഡ് സംസ്ഥാനങ്ങളിലും മണ്ഡല പുനർനിർണയ സമിതി രൂപവത്കരിച്ചിരുന്നു. ഇതിൽ ജമ്മു കാഷ്മീർ സമിതിക്കു മാത്രമാണ് ഒരു വർഷം കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
ജമ്മു കാഷ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കുന്നതു മുന്പ് ലഡാക്കിലെ നാല് മണ്ഡലം ഉൾപ്പെടെ 87 നിയമസഭാ സീറ്റുകളാണുണ്ടായിരുന്നത്. മണ്ഡല പുനർനിർണയത്തിനുശേഷവും 87 സീറ്റുണ്ടാകും. ലഡാക്കിൽ നിയമസഭാ സീറ്റ് ഉണ്ടായിരിക്കില്ല. പാക് അധിനിവേശ കാഷ്മീരിനായി നേരത്തെ മുതൽ ജമ്മു കാഷ്മീർ നിയമസഭയിൽ 24 സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ട്.
ജമ്മു കാഷ്മീരിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ആസം, മണിപ്പുർ, അരുണാചൽപ്രദേശ്, നാഗാലാൻഡ് സംസ്ഥാനങ്ങളിലും മണ്ഡല പുനർനിർണയ സമിതി രൂപവത്കരിച്ചിരുന്നു. ഇതിൽ ജമ്മു കാഷ്മീർ സമിതിക്കു മാത്രമാണ് ഒരു വർഷം കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
ജമ്മു കാഷ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കുന്നതു മുന്പ് ലഡാക്കിലെ നാല് മണ്ഡലം ഉൾപ്പെടെ 87 നിയമസഭാ സീറ്റുകളാണുണ്ടായിരുന്നത്. മണ്ഡല പുനർനിർണയത്തിനുശേഷവും 87 സീറ്റുണ്ടാകും. ലഡാക്കിൽ നിയമസഭാ സീറ്റ് ഉണ്ടായിരിക്കില്ല. പാക് അധിനിവേശ കാഷ്മീരിനായി നേരത്തെ മുതൽ ജമ്മു കാഷ്മീർ നിയമസഭയിൽ 24 സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ട്.