ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിലും മുതിർന്നവരുടെ ചികിത്സയ്ക്ക് മുൻഗണന നൽകണമെന്ന് സുപ്രീംകോടതി. സർക്കാർ ആശുപത്രികളിൽ മുതിർന്നവർക്ക് ചികിത്സാ മുൻഗണന നൽകണമെന്ന ഓഗസ്റ്റിലെ ഉത്തരവ് പരിഷ്കരിച്ചാണ് ജസ്റ്റീസുമാരായ അശോക് ഭൂഷൻ, ആർ.എസ് റെഡ്ഡി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാർ ആശുപത്രികൾ മാത്രം മുതിർന്ന ആളുകൾക്ക് മുൻഗണന നൽകണം എന്നായിരുന്നു നേരത്തേയുള്ള നിർദേശം.
മുതിർന്ന ആളുകളുടെ ചികിത്സ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന ആളുകളുടെ ചികിത്സ സംബന്ധിച്ച് സംസ്ഥാനങ്ങൾ പുതിയ മാർഗ നിർദേശങ്ങൾ ഇറക്കണമെന്ന് മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര മന്ത്രിയുമായ അശ്വനി കുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എല്ലാ മുതിർന്ന പൗരൻമാർക്കും സംസ്ഥാനങ്ങൾ മുടങ്ങാതെ പെൻഷൻ നൽകണമെന്നും അവശ്യ മരുന്നുകളും മാസ്കും സാനിറ്റൈസറും മറ്റാവശ്യ വസ്തുക്കളും നൽകണമെന്ന് നിർദേശിച്ചത്.
സർക്കാർ ആശുപത്രികൾ മാത്രം മുതിർന്ന ആളുകൾക്ക് മുൻഗണന നൽകണം എന്നായിരുന്നു നേരത്തേയുള്ള നിർദേശം.
മുതിർന്ന ആളുകളുടെ ചികിത്സ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന ആളുകളുടെ ചികിത്സ സംബന്ധിച്ച് സംസ്ഥാനങ്ങൾ പുതിയ മാർഗ നിർദേശങ്ങൾ ഇറക്കണമെന്ന് മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര മന്ത്രിയുമായ അശ്വനി കുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എല്ലാ മുതിർന്ന പൗരൻമാർക്കും സംസ്ഥാനങ്ങൾ മുടങ്ങാതെ പെൻഷൻ നൽകണമെന്നും അവശ്യ മരുന്നുകളും മാസ്കും സാനിറ്റൈസറും മറ്റാവശ്യ വസ്തുക്കളും നൽകണമെന്ന് നിർദേശിച്ചത്.