ന്യൂഡൽഹി: ഭരിക്കുന്ന സർക്കാരിന്റെ നയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന് സുപ്രീംകോടതി. സർക്കാരിനോടും നയങ്ങളോടും ഭിന്നാഭിപ്രായം പ്രകടിപ്പിക്കാൻ പൗരൻമാർക്ക് അവകാശമുണ്ട്. വിയോജിപ്പ് രേഖപ്പെടുത്തുന്നത് ഒരിക്കലും രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരേ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളനടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിലാണു സുപ്രീകോടതിയുടെ പരാമർശം. ജസ്റ്റീസ് സഞ്ജയ് കിഷൻ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഫറൂഖ് അബ്ദുള്ളക്കെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയും ചെയ്തു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഫറൂഖ് അബ്ദുള്ള ഇന്ത്യക്കെതിരെ ചൈനയുടെയും പാക്കിസ്ഥാന്റെയും സഹായം തേടിയെന്നായിരുന്നു ആരോപണം.
ഹർജിക്കാരായ രജത് ശർമ, ഡോ. നേഹ് ശ്രീവാസ്തവ എന്നിവർക്കെതിരെ 50,000 രൂപ പിഴ കോടതി ചുമത്തുകയും ചെയ്തു.
ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരേയും ജമ്മു കാഷ്മീരിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിനെതിരേയും സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരേ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളനടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിലാണു സുപ്രീകോടതിയുടെ പരാമർശം. ജസ്റ്റീസ് സഞ്ജയ് കിഷൻ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഫറൂഖ് അബ്ദുള്ളക്കെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയും ചെയ്തു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഫറൂഖ് അബ്ദുള്ള ഇന്ത്യക്കെതിരെ ചൈനയുടെയും പാക്കിസ്ഥാന്റെയും സഹായം തേടിയെന്നായിരുന്നു ആരോപണം.
ഹർജിക്കാരായ രജത് ശർമ, ഡോ. നേഹ് ശ്രീവാസ്തവ എന്നിവർക്കെതിരെ 50,000 രൂപ പിഴ കോടതി ചുമത്തുകയും ചെയ്തു.
ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരേയും ജമ്മു കാഷ്മീരിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിനെതിരേയും സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.