ലക്നോ: യുപിയിലെ ഹത്രാസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ ജാമ്യത്തിലിറങ്ങിയ പ്രതി വെടിവച്ചു കൊന്ന സംഭവത്തിൽ രണ്ടുപേർകൂടി അറസ്റ്റിലായി. രോഹിതാഷ് ശർമ, നിഖിൽ ശർമ എന്നിവരാണ് ഇന്നലെ പിടിയിലായത്.
അംബരീഷ് ശർമ (50) ആണ് ജാമ്യത്തിലിറങ്ങിയ പ്രതി ഗൗരവ് ശർമയുടെ വെടിയേറ്റ് മരിച്ചത്. 2018ൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഒരു മാസം മുന്പാണ് ഗൗരവ് ജാമ്യത്തിലിറങ്ങിയത്. ഇയാൾ ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്കുമെന്നു പോലീസ് അറിയിച്ചു. നാലു പേരാണു പ്രതികൾ.
അംബരീഷ് ശർമ (50) ആണ് ജാമ്യത്തിലിറങ്ങിയ പ്രതി ഗൗരവ് ശർമയുടെ വെടിയേറ്റ് മരിച്ചത്. 2018ൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഒരു മാസം മുന്പാണ് ഗൗരവ് ജാമ്യത്തിലിറങ്ങിയത്. ഇയാൾ ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്കുമെന്നു പോലീസ് അറിയിച്ചു. നാലു പേരാണു പ്രതികൾ.