ന്യൂഡൽഹി: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുൽ ഗാന്ധി. കോർണേൽ സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനും കോൺഗ്രസ് നേതാവുമായ രാഹുൽ. അടിയന്തരാവസ്ഥ പരിപൂർണമായും തെറ്റായിരുന്നു. തന്റെ മുത്തശിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ, കോണ്ഗ്രസ് ഒരിക്കലും ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂട് പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനപരമായ അവകാശങ്ങളും പൗരാവകാശങ്ങളും ഹനിക്കപ്പെട്ടു. മാധ്യമങ്ങൾക്ക് വിലക്കുണ്ടായി. പ്രതിപക്ഷ നേതാക്കൾ ജയിലിലായി. പക്ഷേ, ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യം ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഭരണകക്ഷിയായ ബിജെപിയുടെ നേതാക്കളും അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ പോയിട്ടുണ്ട്. എന്നാൽ, 1975 മുതൽ 1977 വരെ ഉണ്ടായിരുന്ന അടിയന്തരാവസ്ഥയും ഇന്നത്തെ സാഹചര്യവും തമ്മിൽ മൗലികമായ വ്യത്യാസമുണ്ടെന്നും രാഹുൽ പറഞ്ഞു. ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. വിയോജിക്കാനുള്ള അവസരം തീരെയില്ല. മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തുന്നു. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്.
ആധുനിക ജനാധിപത്യ രാജ്യങ്ങൾ പ്രവർത്തിക്കുന്നതു സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ സന്തുലിതാവസ്ഥയിലാണ്. എന്നാൽ ഈ സന്തുലിതാവസ്ഥ ഇന്ത്യയിൽ അക്രമിക്കപ്പെടുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ആർഎസ്എസ് നുഴഞ്ഞു കയറിയെന്നും രാഹുൽ പറഞ്ഞു.
അടിയന്തരാവസ്ഥയെക്കുറിച്ച് രാഹുൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ചിരിപ്പിക്കുന്നതാണെന്നാണ് ബിജെപി അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ എല്ലാ സംഘടനകളെയും അടിച്ചമർത്തി. എംപിമാരും എംഎൽഎമാരും അറസ്റ്റിലായി. എല്ലാ രാഷ്ട്രീയ കക്ഷികളെയും നിരോധിച്ചു. പത്രങ്ങൾ അടച്ചു പൂട്ടിയെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനപരമായ അവകാശങ്ങളും പൗരാവകാശങ്ങളും ഹനിക്കപ്പെട്ടു. മാധ്യമങ്ങൾക്ക് വിലക്കുണ്ടായി. പ്രതിപക്ഷ നേതാക്കൾ ജയിലിലായി. പക്ഷേ, ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യം ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഭരണകക്ഷിയായ ബിജെപിയുടെ നേതാക്കളും അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ പോയിട്ടുണ്ട്. എന്നാൽ, 1975 മുതൽ 1977 വരെ ഉണ്ടായിരുന്ന അടിയന്തരാവസ്ഥയും ഇന്നത്തെ സാഹചര്യവും തമ്മിൽ മൗലികമായ വ്യത്യാസമുണ്ടെന്നും രാഹുൽ പറഞ്ഞു. ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. വിയോജിക്കാനുള്ള അവസരം തീരെയില്ല. മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തുന്നു. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്.
ആധുനിക ജനാധിപത്യ രാജ്യങ്ങൾ പ്രവർത്തിക്കുന്നതു സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ സന്തുലിതാവസ്ഥയിലാണ്. എന്നാൽ ഈ സന്തുലിതാവസ്ഥ ഇന്ത്യയിൽ അക്രമിക്കപ്പെടുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ആർഎസ്എസ് നുഴഞ്ഞു കയറിയെന്നും രാഹുൽ പറഞ്ഞു.
അടിയന്തരാവസ്ഥയെക്കുറിച്ച് രാഹുൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ചിരിപ്പിക്കുന്നതാണെന്നാണ് ബിജെപി അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ എല്ലാ സംഘടനകളെയും അടിച്ചമർത്തി. എംപിമാരും എംഎൽഎമാരും അറസ്റ്റിലായി. എല്ലാ രാഷ്ട്രീയ കക്ഷികളെയും നിരോധിച്ചു. പത്രങ്ങൾ അടച്ചു പൂട്ടിയെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.