കോൽക്കത്ത: പെട്രോൾ പന്പിലെ ഹോർഡിംഗുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നു പശ്ചിമബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ(സിഇഒ). 72 മണിക്കൂറിനകം മോദിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.
വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ പരസ്യത്തിലും മോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കിയിരുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കു നല്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിനെതിരെയും തൃണമൂൽ പരാതി നല്കിയിരുന്നു.
വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ പരസ്യത്തിലും മോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കിയിരുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കു നല്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിനെതിരെയും തൃണമൂൽ പരാതി നല്കിയിരുന്നു.