ന്യൂഡൽഹി: ആശുപത്രികളിൽ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള സമയപരിധി ഒഴിവാക്കി. എല്ലാ ദിവസവും കോവിഡ് വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. വാക്സിൻ വിതരണത്തിന്റെ വേഗം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് സമയപരിധി എടുത്തു മാറ്റിയത്.
സംസ്ഥാന സർക്കാരുകളുമായി ചേർന്ന് ആശുപത്രികൾക്ക് സൗകര്യ പ്രദമായ എതു സമയവും വാക്സിൻ നൽകാൻ നിശ്ചയിക്കാമെന്നു മന്ത്രി വ്യക്തമാക്കി. വാക്സിൻ കേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നത് കൂടി പരിഗണിച്ചാണ് തീരുമാനമെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വൻതോതിൽ കോവിഡ് വാക്സിൻ സംഭരിച്ചു വയ്ക്കരുതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, വാക്സിൻ സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരേ തൃണമുൽ കോണ്ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
സംസ്ഥാന സർക്കാരുകളുമായി ചേർന്ന് ആശുപത്രികൾക്ക് സൗകര്യ പ്രദമായ എതു സമയവും വാക്സിൻ നൽകാൻ നിശ്ചയിക്കാമെന്നു മന്ത്രി വ്യക്തമാക്കി. വാക്സിൻ കേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നത് കൂടി പരിഗണിച്ചാണ് തീരുമാനമെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വൻതോതിൽ കോവിഡ് വാക്സിൻ സംഭരിച്ചു വയ്ക്കരുതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, വാക്സിൻ സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരേ തൃണമുൽ കോണ്ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.