ന്യൂഡൽഹി: കോണ്‍വന്റുകൾ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളുടെ താമസ സ്ഥലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്നുള്ള ഹോസ്റ്റലുകളും കെട്ടിട നികുതി ഒഴിവിന് അർഹമാണെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ കേരള സർക്കാർ നൽകിയ ഹർജികളിലാണു വിധി.
1975ലെ കേരള കെട്ടിടനികുതി ചട്ടത്തിന്റെ എല്ലാ വ്യവസ്ഥകളുടെയും പരിധിക്കുള്ളിൽ വരുന്നതാണ് കന്യാസ്ത്രീമഠങ്ങളും ഹോസ്റ്റലുകളുമെന്ന് ജസ്റ്റീസുമാരായ രോഹിംഗ്ടണ്‍ നരിമാൻ, ബി.ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വിധിച്ചു. കേരള കെട്ടിട നികുതി നിയമത്തിലെ മൂന്ന്്(ഒന്ന്)(ബി) വകുപ്പ് അനുസരിച്ച് മഠങ്ങളെയും ഹോസ്റ്റലുകളെയും കെട്ടിടനികുതിയിൽനിന്നൊഴിവാക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കി.
തൊടുപുഴയിലെ വിജ്ഞാനമാതാ പള്ളിയുടെ സമീപത്തുള്ളതും ന്യൂമാൻ കോളജിൽ പഠിക്കുന്ന കന്യാസ്ത്രീകൾ താമസിക്കുന്നതുമായ കെട്ടിടത്തിന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ആരാധനാ മഠത്തിൽപ്പെട്ട സന്യസ്ത സമൂഹം ഹൈക്കോടതിയെ സമീപിച്ചത്. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അല്ലാത്തതുകൊണ്ടു കെട്ടിടനികുതിയിൽനിന്നൊഴിവാക്കാമെന്നായിരുന്നു കോടതിയുടെ നിർദേശം. കേരള ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.
മതവും വിദ്യാഭ്യാസവുമായി നേരിട്ടു ബന്ധമുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് മാത്രമേ നികുതിയിളവ് നൽകാനാവൂ എന്നാണു സംസ്ഥാന സർക്കാർ വാദിച്ചത്.
കന്യാസ്ത്രീകൾ, പുരോഹിതർ എന്നിവരുടെ ക്വാർട്ടേഴ്സുകൾ, വിദ്യാർഥീ ഹോസ്റ്റലുകൾ എന്നിവയ്ക്ക് മതം, വിദ്യാഭ്യാസം എന്നിവയുമായി നേരിട്ടു ബന്ധമില്ലെന്നും ഇത്തരം കെട്ടിടങ്ങളിൽ മതവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം.
1975ലെ കേരള കെട്ടിടനികുതി ചട്ടത്തിന്റെ എല്ലാ വ്യവസ്ഥകളുടെയും പരിധിക്കുള്ളിൽ വരുന്നതാണ് കന്യാസ്ത്രീമഠങ്ങളും ഹോസ്റ്റലുകളുമെന്ന് ജസ്റ്റീസുമാരായ രോഹിംഗ്ടണ്‍ നരിമാൻ, ബി.ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വിധിച്ചു. കേരള കെട്ടിട നികുതി നിയമത്തിലെ മൂന്ന്്(ഒന്ന്)(ബി) വകുപ്പ് അനുസരിച്ച് മഠങ്ങളെയും ഹോസ്റ്റലുകളെയും കെട്ടിടനികുതിയിൽനിന്നൊഴിവാക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കി.
തൊടുപുഴയിലെ വിജ്ഞാനമാതാ പള്ളിയുടെ സമീപത്തുള്ളതും ന്യൂമാൻ കോളജിൽ പഠിക്കുന്ന കന്യാസ്ത്രീകൾ താമസിക്കുന്നതുമായ കെട്ടിടത്തിന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ആരാധനാ മഠത്തിൽപ്പെട്ട സന്യസ്ത സമൂഹം ഹൈക്കോടതിയെ സമീപിച്ചത്. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അല്ലാത്തതുകൊണ്ടു കെട്ടിടനികുതിയിൽനിന്നൊഴിവാക്കാമെന്നായിരുന്നു കോടതിയുടെ നിർദേശം. കേരള ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.
മതവും വിദ്യാഭ്യാസവുമായി നേരിട്ടു ബന്ധമുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് മാത്രമേ നികുതിയിളവ് നൽകാനാവൂ എന്നാണു സംസ്ഥാന സർക്കാർ വാദിച്ചത്.
കന്യാസ്ത്രീകൾ, പുരോഹിതർ എന്നിവരുടെ ക്വാർട്ടേഴ്സുകൾ, വിദ്യാർഥീ ഹോസ്റ്റലുകൾ എന്നിവയ്ക്ക് മതം, വിദ്യാഭ്യാസം എന്നിവയുമായി നേരിട്ടു ബന്ധമില്ലെന്നും ഇത്തരം കെട്ടിടങ്ങളിൽ മതവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം.