ന്യൂഡൽഹി: ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറയ്ക്കുന്നതിനായി കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ ക്രൂഡ് ഓയിലിന്റെ വില മൂന്നു മടങ്ങോളം വർധിച്ചുവെ ന്നാണ് സർക്കാർ വാദം. അതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില നിയന്ത്രണാതീതമായി വർധിച്ചു.
ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളോടും പെട്രോളിയം മന്ത്രാലയത്തോടും കൂടിയാലോചിച്ച് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറയ്ക്കാനുള്ള നീക്കത്തിലാണ് ധനമന്ത്രാലയം.
നികുതിനിരക്കു കുറയ്ക്കുന്നതിന് മുന്പ് ഇന്ധനവില സ്ഥിരമായി നിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വീണ്ടും നികുതിനിരക്കിൽ മാറ്റം വരാതിരിക്കാനാണിത്. എന്നാൽ, ഇതുസംബന്ധിച്ച് ധന, പെട്രോളിയം മന്ത്രാലയങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളോടും പെട്രോളിയം മന്ത്രാലയത്തോടും കൂടിയാലോചിച്ച് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറയ്ക്കാനുള്ള നീക്കത്തിലാണ് ധനമന്ത്രാലയം.
നികുതിനിരക്കു കുറയ്ക്കുന്നതിന് മുന്പ് ഇന്ധനവില സ്ഥിരമായി നിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വീണ്ടും നികുതിനിരക്കിൽ മാറ്റം വരാതിരിക്കാനാണിത്. എന്നാൽ, ഇതുസംബന്ധിച്ച് ധന, പെട്രോളിയം മന്ത്രാലയങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.