ന്യൂഡൽഹി: അതിശൈത്യകാലം കടന്നുപോയതിനു പിന്നാലെ കടുത്ത വേനൽക്കാലത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുമായി ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ.
തണുപ്പുകാലം വിട്ടു തുടങ്ങിയതിന് പിന്നാലെ ഒരു നൂറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് ഫെബ്രുവരി ആദ്യം ഡൽഹിയിൽ രേഖപ്പെടുത്തിയതെന്നാണ് കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തവണ കടുത്ത വേനലായിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
സോളാർ പാനലുകളുടെ സഹായത്തോടെ എയർ കണ്ടീഷൻ സജ്ജീകരണങ്ങൾ അടക്കമുള്ള ട്രോളികളാണ് കർഷകർ പഞ്ചാബിൽ തയാറാക്കുന്നത്. സിംഗു അതിർത്തിയിൽ തന്പടിച്ചിരിക്കുന്ന കർഷകരുടെ ട്രാക്ടറുകളോട് ഘടിപ്പിച്ചിരിക്കുന്ന ട്രോളികൾ ഇതിനോടകം തന്നെ ചെറിയ വീടുകളായി മാറിക്കഴിഞ്ഞിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾക്കുശേഷം ഡൽഹി അതിർത്തികളിലെ സമരക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. പഞ്ചാബിൽ നിന്നുള്ള കർഷകർ വിളവെടുപ്പിനും മറ്റുമായി മടങ്ങുകയും ചെയ്തു. എന്നാലും നൂറു കണക്കിന് കർഷകർ ഇപ്പോഴും തലസ്ഥാന അതിർത്തികളിൽ തന്പടിച്ചിട്ടുണ്ട്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരാനുള്ള എല്ലാ സജ്ജീകരണങ്ങളും തങ്ങളുടെ പക്കൽ ഇപ്പോഴും ഉണ്ടെന്നാണ് കർഷകർ പറഞ്ഞത്.
കർഷക സമരത്തെ തുടർന്ന് അടച്ചിരുന്ന ഗാസിപ്പൂർ അതിർത്തി പോലീസ് ഇന്നലെ തുറന്നെങ്കിലും ഏറെ വൈകാതെ വീണ്ടും അടച്ചു. അതിർത്തി തുറക്കാൻ ഒൗദ്യോഗിക നിർദേശം ലഭിച്ചിരുന്നില്ലെന്നാണ് പിന്നീട് പോലീസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് അതിർത്തി താത്കാലികമായി തുറന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തണുപ്പുകാലം വിട്ടു തുടങ്ങിയതിന് പിന്നാലെ ഒരു നൂറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് ഫെബ്രുവരി ആദ്യം ഡൽഹിയിൽ രേഖപ്പെടുത്തിയതെന്നാണ് കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തവണ കടുത്ത വേനലായിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
സോളാർ പാനലുകളുടെ സഹായത്തോടെ എയർ കണ്ടീഷൻ സജ്ജീകരണങ്ങൾ അടക്കമുള്ള ട്രോളികളാണ് കർഷകർ പഞ്ചാബിൽ തയാറാക്കുന്നത്. സിംഗു അതിർത്തിയിൽ തന്പടിച്ചിരിക്കുന്ന കർഷകരുടെ ട്രാക്ടറുകളോട് ഘടിപ്പിച്ചിരിക്കുന്ന ട്രോളികൾ ഇതിനോടകം തന്നെ ചെറിയ വീടുകളായി മാറിക്കഴിഞ്ഞിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾക്കുശേഷം ഡൽഹി അതിർത്തികളിലെ സമരക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. പഞ്ചാബിൽ നിന്നുള്ള കർഷകർ വിളവെടുപ്പിനും മറ്റുമായി മടങ്ങുകയും ചെയ്തു. എന്നാലും നൂറു കണക്കിന് കർഷകർ ഇപ്പോഴും തലസ്ഥാന അതിർത്തികളിൽ തന്പടിച്ചിട്ടുണ്ട്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരാനുള്ള എല്ലാ സജ്ജീകരണങ്ങളും തങ്ങളുടെ പക്കൽ ഇപ്പോഴും ഉണ്ടെന്നാണ് കർഷകർ പറഞ്ഞത്.
കർഷക സമരത്തെ തുടർന്ന് അടച്ചിരുന്ന ഗാസിപ്പൂർ അതിർത്തി പോലീസ് ഇന്നലെ തുറന്നെങ്കിലും ഏറെ വൈകാതെ വീണ്ടും അടച്ചു. അതിർത്തി തുറക്കാൻ ഒൗദ്യോഗിക നിർദേശം ലഭിച്ചിരുന്നില്ലെന്നാണ് പിന്നീട് പോലീസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് അതിർത്തി താത്കാലികമായി തുറന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.