ന്യൂഡൽഹി: രാജ്യത്ത് മനുഷ്യാവകാശം ഉറപ്പു വരുത്താനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. മനുഷ്യാവകാശ കമ്മീഷൻ നയിക്കാൻ ആളില്ലാത്ത അവസ്ഥയാണെന്നും ഇടപെടണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാധാകാന്ത് ത്രിപാഠി സുപ്രീംകോടതിയിൽ ഹർജി നൽകി. ചെയർമാൻ, ആക്ടിംഗ് ചെയർപേഴ്സണ്, ഡയറക്ടർ ജനറൽ ഉൾപ്പെടെ മൂന്ന് തസ്തികകൾ മനുഷ്യാവകാശ കമ്മീഷനിൽ ഒഴിഞ്ഞു കിടക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ചെയർമാൻ, ഡയറക്ടർ ജനറൽ ഒാഫ് ഇൻവെസ്റ്റിഗേഷൻ അടക്കം മൂന്ന് തസ്തികകൾ 2019 മുതൽ ഒഴിഞ്ഞു കിടക്കുകയാണ്. ഈ ഒഴിവുകൾ നികത്താതെ കമ്മീഷന് പ്രവർത്തിക്കാൻ കഴിയില്ല. 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം ചെയർമാനും അഞ്ച് അംഗങ്ങളും ചേർന്നാണ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത്. ചെയർമാൻ ഇല്ലാത്ത പക്ഷം ആക്ടിംഗ് ചെയർപേഴ്സണെ നിയോഗിക്കണമെന്നും ചട്ടത്തിലുണ്ട്. ഇവയെല്ലാം ലംഘിക്കപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചരിത്രത്തിൽ ആദ്യമാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് ജസ്റ്റീസ് എച്ച്.എൽ ദത്തു ചെയർമാൻ സ്ഥാനത്തു നിന്ന് വിരമിച്ചതിന് ശേഷം പുതിയ നിയമനം നടന്നിട്ടില്ല. കഴിഞ്ഞ മെയിൽ പ്രഭാത് സിംഗ് ഐപിഎസ് വിരമിച്ചതോടെയാണ് ഡയറക്ടർ ജനറലിന്റെ തസ്തിക ഒഴിഞ്ഞത്. മറ്റൊരു അംഗം ജസ്റ്റീസ് ഡി. മുരുകേശൻ 2018 സെപ്റ്റംബറിലാണ് വിരമിച്ചത്. ഈ തസ്തികയിലും നിയമനം നടന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പൊതുതാത്പര്യ ഹർജി അടുത്ത ആഴ്ച പരിഗണിക്കും.
ചെയർമാൻ, ഡയറക്ടർ ജനറൽ ഒാഫ് ഇൻവെസ്റ്റിഗേഷൻ അടക്കം മൂന്ന് തസ്തികകൾ 2019 മുതൽ ഒഴിഞ്ഞു കിടക്കുകയാണ്. ഈ ഒഴിവുകൾ നികത്താതെ കമ്മീഷന് പ്രവർത്തിക്കാൻ കഴിയില്ല. 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം ചെയർമാനും അഞ്ച് അംഗങ്ങളും ചേർന്നാണ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത്. ചെയർമാൻ ഇല്ലാത്ത പക്ഷം ആക്ടിംഗ് ചെയർപേഴ്സണെ നിയോഗിക്കണമെന്നും ചട്ടത്തിലുണ്ട്. ഇവയെല്ലാം ലംഘിക്കപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചരിത്രത്തിൽ ആദ്യമാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് ജസ്റ്റീസ് എച്ച്.എൽ ദത്തു ചെയർമാൻ സ്ഥാനത്തു നിന്ന് വിരമിച്ചതിന് ശേഷം പുതിയ നിയമനം നടന്നിട്ടില്ല. കഴിഞ്ഞ മെയിൽ പ്രഭാത് സിംഗ് ഐപിഎസ് വിരമിച്ചതോടെയാണ് ഡയറക്ടർ ജനറലിന്റെ തസ്തിക ഒഴിഞ്ഞത്. മറ്റൊരു അംഗം ജസ്റ്റീസ് ഡി. മുരുകേശൻ 2018 സെപ്റ്റംബറിലാണ് വിരമിച്ചത്. ഈ തസ്തികയിലും നിയമനം നടന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പൊതുതാത്പര്യ ഹർജി അടുത്ത ആഴ്ച പരിഗണിക്കും.