ബറേലി: സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട യുപി സ്വദേശിനി ഷബ്നത്തെ ജയിലിലെ സുരക്ഷാ പാളിച്ചകളുടെ ഭാഗമായി ജില്ലാ ജയിലിലേക്കു മാറ്റി.
ജനുവരി 26ന് രാംപുരിലെ വേറൊരു ജയിലിൽ കഴിഞ്ഞപ്പോഴുള്ള ഷബ്നത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ജയിൽ ചട്ട ലംഘനം കണ്ടെത്തി ഉടൻതന്നെ ബറേലി ജയിലിൽനിന്നു മാറ്റിയത്. നിയമം ലംഘിച്ച രണ്ടു ജയിൽ ഗാർഡുമാരെ സസ്പെൻഡ് ചെയ്തു. 2008 ഏപ്രിൽ 14-15 തീയതികളിൽ കുടുംബാംഗങ്ങളായ ഏഴുപേരെ രാത്രി വെട്ടിക്കൊലപ്പെടുത്തിയ കുറ്റത്തിനാണ് ശബ്നത്തിനും കാമുകൻ സലിമിനും കോടതി വധശിക്ഷ വിധിച്ചത്.
2019 മുതൽ രാംപുർ ജയിലിൽ കഴിഞ്ഞുവരുന്ന ഇരുവരുടെയും ദയാഹർജി രാഷ്ട്രപതി തള്ളിക്കളഞ്ഞിരുന്നു.
ജനുവരി 26ന് രാംപുരിലെ വേറൊരു ജയിലിൽ കഴിഞ്ഞപ്പോഴുള്ള ഷബ്നത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ജയിൽ ചട്ട ലംഘനം കണ്ടെത്തി ഉടൻതന്നെ ബറേലി ജയിലിൽനിന്നു മാറ്റിയത്. നിയമം ലംഘിച്ച രണ്ടു ജയിൽ ഗാർഡുമാരെ സസ്പെൻഡ് ചെയ്തു. 2008 ഏപ്രിൽ 14-15 തീയതികളിൽ കുടുംബാംഗങ്ങളായ ഏഴുപേരെ രാത്രി വെട്ടിക്കൊലപ്പെടുത്തിയ കുറ്റത്തിനാണ് ശബ്നത്തിനും കാമുകൻ സലിമിനും കോടതി വധശിക്ഷ വിധിച്ചത്.
2019 മുതൽ രാംപുർ ജയിലിൽ കഴിഞ്ഞുവരുന്ന ഇരുവരുടെയും ദയാഹർജി രാഷ്ട്രപതി തള്ളിക്കളഞ്ഞിരുന്നു.