അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം. 81 മുനിസിപ്പാലിറ്റികളിലേക്കും 31 ജില്ലാ പഞ്ചായത്തുകളിലേക്കും 231 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്. ഫലം പ്രഖ്യാപിച്ച 8261 സീറ്റുകളിൽ ബിജെപിക്ക് 6110 എണ്ണം ലഭിച്ചു. കോൺഗ്രസിന് 1768 സീറ്റുകളാണു കിട്ടിയത്.
70 മുനിസിപ്പാലിറ്റികളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് ഏഴിടത്തു മാത്രമാണു വിജയിക്കാനായത്. 31 ജില്ലാ പഞ്ചായത്തുകളും ബിജെപിക്കാണ്. 185 താലൂക്ക് പഞ്ചായത്തുകളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് 46 എണ്ണം മാത്രമാണു കിട്ടിയത്. ആം ആദ്മി പാർട്ടി 42 വാർഡുകളിൽ വിജയിച്ചു. കോൺഗ്രസിനു നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ഡയും പ്രതിപക്ഷനേതാവ് പരേഷ് ധനാനിയും സ്ഥാനങ്ങൾ രാജിവച്ചു.
70 മുനിസിപ്പാലിറ്റികളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് ഏഴിടത്തു മാത്രമാണു വിജയിക്കാനായത്. 31 ജില്ലാ പഞ്ചായത്തുകളും ബിജെപിക്കാണ്. 185 താലൂക്ക് പഞ്ചായത്തുകളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് 46 എണ്ണം മാത്രമാണു കിട്ടിയത്. ആം ആദ്മി പാർട്ടി 42 വാർഡുകളിൽ വിജയിച്ചു. കോൺഗ്രസിനു നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ഡയും പ്രതിപക്ഷനേതാവ് പരേഷ് ധനാനിയും സ്ഥാനങ്ങൾ രാജിവച്ചു.