ലക്നോ: പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ ഉത്തർപ്രദേശില ജാമ്യത്തിലിറങ്ങിയ പ്രതി വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലാണു സംഭവം. അംബരീഷ് ശർമ (50) ആണ് ജാമ്യത്തിലിറങ്ങിയപ്രതി ഗൗരവ് ശർമയുടെ വെടിയേറ്റ് മരിച്ചത്. 2018 ൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഒരു മാസം മുന്പാണ് ഗൗരവ് ജാമ്യത്തിലിറങ്ങിയത്.