നാഗർകോവിൽ: ഒരു സംസ്കാരം, ഒരു രാജ്യം, ഒരു ചരിത്രം എന്ന ആശയത്തെ മുൻനിർത്തി ഭാഷയെയും സംസ്കാരത്തെയും ശത്രുതയോടെ നോക്കുന്ന ശക്തിയെ അകറ്റിനിർത്താൻ തമിഴ്നാട് രാജ്യത്തിനു വഴികാട്ടിയാകുമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്നാട്ടുകാരല്ലാത്ത ആരെയും തമിഴ്നാട് ഭരിക്കാൻ അവർ അനുവദിച്ചിട്ടില്ല എന്നതാണു ചരിത്രം. പ്രധാനമന്ത്രി മോദിക്കു മുന്പിൽ തല കുന്പിട്ടുനിൽക്കുകയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. എന്നാൽ ജനങ്ങളുടെ മുന്പിലാണു മുഖ്യമന്ത്രി തല കുനിക്കേണ്ടത്: നാഗർകോവിലിൽ പൊതുയോഗത്തിൽ രാഹുൽ പറഞ്ഞു.
തമിഴ്ഭാഷയെയും സംസ്കാരത്തെയും ആർഎസ്എസും മോദിയും അപമാനിച്ചു. അവരെ കാലുറപ്പിക്കാൻ ഈ നാട്ടിലെ ജനങ്ങൾ അനുവദിക്കില്ല. ഒരു സംസ്കാരം ഒരു രാജ്യം ഒരു ചരിത്രം ഒരു നേതാവ് എന്നാണ് മോദി പറയുന്നത്. തമിഴ് ഇന്ത്യയിലെ ഒരു ഭാഷയല്ലേ?. ബംഗാളി ഇന്ത്യയിലെ ഭാഷയല്ലേ? തമിഴ് സംസ്കാരം ഇന്ത്യൻ സംസ്കാരമല്ലേ?. ഈ തെരഞ്ഞെടുപ്പിലെ പോരാട്ടം ഇതിനെല്ലാം വേണ്ടിയാണ്. തമിഴ് സംസ്കാരത്തെയും ഭാഷയെയും ചരിത്രത്തെയും സംരക്ഷിക്കുക എന്റെ കടമയാണ്. അതുപോലെ ഇന്ത്യയിലെ എല്ലാ ഭാഷകളെയും സംസ്കാരത്തെയും-രാഹുൽ വ്യക്തമാക്കി.
തമിഴ്ഭാഷയെയും സംസ്കാരത്തെയും ആർഎസ്എസും മോദിയും അപമാനിച്ചു. അവരെ കാലുറപ്പിക്കാൻ ഈ നാട്ടിലെ ജനങ്ങൾ അനുവദിക്കില്ല. ഒരു സംസ്കാരം ഒരു രാജ്യം ഒരു ചരിത്രം ഒരു നേതാവ് എന്നാണ് മോദി പറയുന്നത്. തമിഴ് ഇന്ത്യയിലെ ഒരു ഭാഷയല്ലേ?. ബംഗാളി ഇന്ത്യയിലെ ഭാഷയല്ലേ? തമിഴ് സംസ്കാരം ഇന്ത്യൻ സംസ്കാരമല്ലേ?. ഈ തെരഞ്ഞെടുപ്പിലെ പോരാട്ടം ഇതിനെല്ലാം വേണ്ടിയാണ്. തമിഴ് സംസ്കാരത്തെയും ഭാഷയെയും ചരിത്രത്തെയും സംരക്ഷിക്കുക എന്റെ കടമയാണ്. അതുപോലെ ഇന്ത്യയിലെ എല്ലാ ഭാഷകളെയും സംസ്കാരത്തെയും-രാഹുൽ വ്യക്തമാക്കി.