ന്യൂഡൽഹി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജിയുടെ കത്തു പരിഗണിച്ചാണു സുപ്രീം കോടതി സമയം നീട്ടി നൽകിയത്.
കോടതി മാറ്റം ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ നൽകിയ ഹർജി മൂലവും പ്രോസിക്യുട്ടർ ഹാജർ ആകാത്തതിനാലുമാണ് സുപ്രീംകോടതി നിർദേശിച്ച സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി ഹണി എം. വർഗീസ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇനി സമയം നീട്ടി നൽകില്ലെന്നും കക്ഷികൾ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യ വാരം പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനിടയിൽ കേസിലെ പബ്ലിക് പ്രോസിക്യുട്ടർ എ. സുരേശൻ രാജി വയ്ക്കുകയും വി.എൻ അനിൽകുമാറിനെ പബ്ലിക് പ്രോസിക്യുട്ടർ ആയി സംസ്ഥാന സർക്കാർ നിയമിക്കുകയും ചെയ്തു.
കേസിൽ നടൻ ദിലീപാണ് പ്രധാന പ്രതി. കഴിഞ്ഞ മാസം 16നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് എഴുതിയ കത്ത് കേരള ഹൈക്കോടതി രജിസ്ട്രാർ ജുഡീഷ്യൽ മുഖേന സുപ്രീംകോടതിക്ക് നൽകിയത്. 2019 നവംബർ 29നാണ് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് വിചാരണ ആറ് മാസം കൊണ്ട് പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടത്. എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ വിചാരണ വീണ്ടും നീണ്ടതോടെ 2020 ഓഗസ്റ്റിൽ കേസ് പരിഗണിച്ച സുപ്രീംകോടതി ആറ് മാസം കൂടി അനുവദിച്ചിരുന്നു. വിചാരണ കോടതിയിലെ നടപടികൾ 2021 ഫെബ്രുവരി ആദ്യ വാരം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം.
കോടതി മാറ്റം ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ നൽകിയ ഹർജി മൂലവും പ്രോസിക്യുട്ടർ ഹാജർ ആകാത്തതിനാലുമാണ് സുപ്രീംകോടതി നിർദേശിച്ച സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി ഹണി എം. വർഗീസ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇനി സമയം നീട്ടി നൽകില്ലെന്നും കക്ഷികൾ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യ വാരം പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനിടയിൽ കേസിലെ പബ്ലിക് പ്രോസിക്യുട്ടർ എ. സുരേശൻ രാജി വയ്ക്കുകയും വി.എൻ അനിൽകുമാറിനെ പബ്ലിക് പ്രോസിക്യുട്ടർ ആയി സംസ്ഥാന സർക്കാർ നിയമിക്കുകയും ചെയ്തു.
കേസിൽ നടൻ ദിലീപാണ് പ്രധാന പ്രതി. കഴിഞ്ഞ മാസം 16നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് എഴുതിയ കത്ത് കേരള ഹൈക്കോടതി രജിസ്ട്രാർ ജുഡീഷ്യൽ മുഖേന സുപ്രീംകോടതിക്ക് നൽകിയത്. 2019 നവംബർ 29നാണ് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് വിചാരണ ആറ് മാസം കൊണ്ട് പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടത്. എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ വിചാരണ വീണ്ടും നീണ്ടതോടെ 2020 ഓഗസ്റ്റിൽ കേസ് പരിഗണിച്ച സുപ്രീംകോടതി ആറ് മാസം കൂടി അനുവദിച്ചിരുന്നു. വിചാരണ കോടതിയിലെ നടപടികൾ 2021 ഫെബ്രുവരി ആദ്യ വാരം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം.