ന്യൂഡൽഹി: പോക്സോ കേസിലെ പ്രതിയോട് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്. നിലവിലെ സർക്കാർ ജോലി നഷ്ടപ്പെടുമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ മഹാരാഷ്ട്ര സ്വദേശി മോഹിത് ചവാനോടാണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേ പരാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ചത്. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2014-15 കാലഘട്ടത്തിൽ 23 വയസുള്ള മോഹിത് ചവാൻ പതിനാറ് വയസുള്ള പെണ്‍കുട്ടിയെ മാനംഭംഗപ്പെടുത്തി എന്നാണു പരാതി.
കേസുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ഇതോടെ കുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്കു സാധിക്കുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. നിങ്ങൾക്ക് അവളെ വിവാഹം കഴിക്കാമെങ്കിൽ ഞങ്ങൾ സഹായിക്കാം. അല്ലെങ്കിൽ, നിങ്ങളുടെ ജോലി പോകും. ജയിലിലാകുകയും ചെയ്യും. നിങ്ങൾ ആ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാനഭംഗം ചെയ്യുകയായിരുന്നു എന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്.
എന്നാൽ വിവാഹത്തിന് തങ്ങൾ നിർബന്ധിക്കില്ലെന്നും അങ്ങനെ വന്നാൽ കോടതി നിർബന്ധിച്ചു എന്നു നിങ്ങൾ പറയുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാനഭംഗം ചെയ്യുന്പോൾ താൻ സർക്കാർ ജീവനക്കാരനാണെന്ന് പ്രതി ഓർക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. ജസ്റ്റീസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
എന്നാൽ ആദ്യം പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ തയാറായിരുന്നുവെന്നും അപ്പോൾ അവൾ നിരസിക്കുകയായിരുന്നുവെന്നും പ്രതി കോടതിയെ അറിയിച്ചു. ഇപ്പോൾ താൻ വിവാഹിതനാണെന്നും വീണ്ടും വിവാഹിതനാകാൻ കഴിയില്ലെന്നും പ്രതി പറഞ്ഞു. അറസ്റ്റ് ചെയ്താൽ തന്റെ ജോലി നഷ്ടപ്പെടുമെന്നും പ്രതി പറഞ്ഞു. തുടർന്ന് പ്രതിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് കോടതി തടഞ്ഞു.
വിവാഹം കഴിക്കാമെന്ന് പ്രതിയുടെ മാതാവ് മുന്‍പ് സമ്മതിച്ചിരുന്നുവെന്നും അതിനു ശേഷമാണ് പെണ്‍കുട്ടി പോലീസിൽ പരാതി നൽകിയതെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. അതേസമയം പെണ്‍കുട്ടിക്കു പതിനെട്ടു വയസ് പൂർത്തിയായാൽ വിവാഹം നടത്താമെന്ന ധാരണയിൽ രേഖ തയാറാക്കിയിരുന്നുവെന്നും പ്രതി പിന്നീട് പിന്മാറുകയായിരുന്നുവെന്നും പരാതിക്കാർ അറിയിച്ചു. ഇതോടെയാണ് പരാതി നൽകിയതെന്നും ഹർജിക്കാർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ഇതോടെ കുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്കു സാധിക്കുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. നിങ്ങൾക്ക് അവളെ വിവാഹം കഴിക്കാമെങ്കിൽ ഞങ്ങൾ സഹായിക്കാം. അല്ലെങ്കിൽ, നിങ്ങളുടെ ജോലി പോകും. ജയിലിലാകുകയും ചെയ്യും. നിങ്ങൾ ആ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാനഭംഗം ചെയ്യുകയായിരുന്നു എന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്.
എന്നാൽ വിവാഹത്തിന് തങ്ങൾ നിർബന്ധിക്കില്ലെന്നും അങ്ങനെ വന്നാൽ കോടതി നിർബന്ധിച്ചു എന്നു നിങ്ങൾ പറയുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാനഭംഗം ചെയ്യുന്പോൾ താൻ സർക്കാർ ജീവനക്കാരനാണെന്ന് പ്രതി ഓർക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. ജസ്റ്റീസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
എന്നാൽ ആദ്യം പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ തയാറായിരുന്നുവെന്നും അപ്പോൾ അവൾ നിരസിക്കുകയായിരുന്നുവെന്നും പ്രതി കോടതിയെ അറിയിച്ചു. ഇപ്പോൾ താൻ വിവാഹിതനാണെന്നും വീണ്ടും വിവാഹിതനാകാൻ കഴിയില്ലെന്നും പ്രതി പറഞ്ഞു. അറസ്റ്റ് ചെയ്താൽ തന്റെ ജോലി നഷ്ടപ്പെടുമെന്നും പ്രതി പറഞ്ഞു. തുടർന്ന് പ്രതിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് കോടതി തടഞ്ഞു.
വിവാഹം കഴിക്കാമെന്ന് പ്രതിയുടെ മാതാവ് മുന്‍പ് സമ്മതിച്ചിരുന്നുവെന്നും അതിനു ശേഷമാണ് പെണ്‍കുട്ടി പോലീസിൽ പരാതി നൽകിയതെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. അതേസമയം പെണ്‍കുട്ടിക്കു പതിനെട്ടു വയസ് പൂർത്തിയായാൽ വിവാഹം നടത്താമെന്ന ധാരണയിൽ രേഖ തയാറാക്കിയിരുന്നുവെന്നും പ്രതി പിന്നീട് പിന്മാറുകയായിരുന്നുവെന്നും പരാതിക്കാർ അറിയിച്ചു. ഇതോടെയാണ് പരാതി നൽകിയതെന്നും ഹർജിക്കാർ പറഞ്ഞു.