യാങ്കോൺ: പട്ടാള വെടിവയ്പിനെത്തുടർന്ന് പിൻവലിഞ്ഞ ജനാധിപത്യ പ്രക്ഷോഭകർ മ്യാൻമർ തെരുവുകൾ വീണ്ടും കൈയടക്കി. പട്ടാള അട്ടിമറിക്കെതിരേ പ്രതിഷേധിച്ചവർക്കു നേരേ ഞായറാഴ്ചയുണ്ടായ വെടിവയ്പിൽ 18 പേരാണു മരിച്ചത്. പ്രതിഷേധക്കാരുടെ പ്രധാന സംഗമവേദിയ യാങ്കോണിലെ ഹിദൻ സെന്ററിൽ ഇന്നലെ രാവിലെതന്നെ പ്രതിഷേധക്കാരെത്തി. ഇവരെ പിരിച്ചുവിടാൻ പട്ടാളം കണ്ണീർവാതകം പ്രയോഗിച്ചു.
ഇതിനിടെ, തലസ്ഥാനമായ നായ്പിഡോയിലെ കോടതിയിൽ വീഡിയോ കോൺഫറിൻസിംഗ് സംവിധാനം വഴി ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചി ഹാജരായി. രാജ്യത്തു കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്തതിനു ശിക്ഷാനിയമം 505 (ബി) പ്രകാരം സൂചിക്കെതിരേ പുതിയ കുറ്റം ചുമത്തി. അനധികൃതമായി വാക്കിടോക്കി കൈവശം വയ്ക്കുക, കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുക തുടങ്ങിയ വകുപ്പുകൾ നിലവിൽ സൂചിക്കെതിരേ ചുമത്തിയിട്ടുണ്ട്.
നാഷണൽ ലീഗ് ഫോർ ഡെമോക്രാറ്റ് പാർട്ടി നേതാവും സ്റ്റേറ്റ് കൗൺസലറുമായ സൂചിയെയും പ്രസിഡന്റ് വിൻമിന്റിനെയും തടങ്കലിലാക്കിയാണു പട്ടാളം ഫെബ്രുവരി ഒന്നിനു ഭരണം പിടിച്ചത്. ഫെബ്രുവരി ഒന്നിനുശേഷം എഴുപത്തിയഞ്ചുകാരിയായ സൂചിയെക്കുറിച്ച് ഒരുവിവരവും ഇല്ലായിരുന്നു.
സൂചിയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതിൽ ക്രമക്കേട് ആരോപിച്ചാണു പട്ടാളം അട്ടിമറി നടത്തിയത്.
സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനു ഭരണം കൈമാറമെന്നാവശ്യപ്പെട്ടാണു യുവാക്കൾ തെരുവിൽ സംഘിടിക്കുന്നത്. തെക്കുപടിഞ്ഞാറാൻ മ്യാൻമറിലെ ദാവേ നഗരത്തിൽ തിങ്കളാഴ്ചയുണ്ടായ വെടിവയ്പിൽ അഞ്ചു പേർ മരിച്ചതായി സ്വകാര്യ വാർത്ത ഏജൻസി അറിയിച്ചു. ഞായർ വെടിവയ്പിൽ 18 പേർ മരിക്കുകയും 30 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തതായി യുഎൻ വ്യക്തമാക്കി.
ഇതിനിടെ, തലസ്ഥാനമായ നായ്പിഡോയിലെ കോടതിയിൽ വീഡിയോ കോൺഫറിൻസിംഗ് സംവിധാനം വഴി ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചി ഹാജരായി. രാജ്യത്തു കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്തതിനു ശിക്ഷാനിയമം 505 (ബി) പ്രകാരം സൂചിക്കെതിരേ പുതിയ കുറ്റം ചുമത്തി. അനധികൃതമായി വാക്കിടോക്കി കൈവശം വയ്ക്കുക, കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുക തുടങ്ങിയ വകുപ്പുകൾ നിലവിൽ സൂചിക്കെതിരേ ചുമത്തിയിട്ടുണ്ട്.
നാഷണൽ ലീഗ് ഫോർ ഡെമോക്രാറ്റ് പാർട്ടി നേതാവും സ്റ്റേറ്റ് കൗൺസലറുമായ സൂചിയെയും പ്രസിഡന്റ് വിൻമിന്റിനെയും തടങ്കലിലാക്കിയാണു പട്ടാളം ഫെബ്രുവരി ഒന്നിനു ഭരണം പിടിച്ചത്. ഫെബ്രുവരി ഒന്നിനുശേഷം എഴുപത്തിയഞ്ചുകാരിയായ സൂചിയെക്കുറിച്ച് ഒരുവിവരവും ഇല്ലായിരുന്നു.
സൂചിയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതിൽ ക്രമക്കേട് ആരോപിച്ചാണു പട്ടാളം അട്ടിമറി നടത്തിയത്.
സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനു ഭരണം കൈമാറമെന്നാവശ്യപ്പെട്ടാണു യുവാക്കൾ തെരുവിൽ സംഘിടിക്കുന്നത്. തെക്കുപടിഞ്ഞാറാൻ മ്യാൻമറിലെ ദാവേ നഗരത്തിൽ തിങ്കളാഴ്ചയുണ്ടായ വെടിവയ്പിൽ അഞ്ചു പേർ മരിച്ചതായി സ്വകാര്യ വാർത്ത ഏജൻസി അറിയിച്ചു. ഞായർ വെടിവയ്പിൽ 18 പേർ മരിക്കുകയും 30 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തതായി യുഎൻ വ്യക്തമാക്കി.