ന്യൂഡൽഹി: കർഷകസമരം രാജ്യവ്യാപകമാക്കുന്നതിനൊപ്പം ബിജെപിക്കെതിരേ രൂക്ഷ വിമർശനങ്ങളുമായി ഭാരതീയ കിസാൻ യൂണിയൻ. ബിജെപി നേതാക്കളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കണമെന്നു ഭാരതീയ കിസാൻ യൂണിയൻ ദേശീയ പ്രസിഡന്റ് നരേഷ് ടികായത് ആഹ്വാനം ചെയ്തു. സമരത്തെ പിന്തുണച്ചും കേന്ദ്രത്തെ വീണ്ടും വിമർശിച്ചും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും രംഗത്തെത്തി. കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടന്ന ആക്രമണങ്ങൾ കേന്ദ്രം ആസൂത്രണം ചെയ്തതാണെന്ന് കേജരിവാൾ ആരോപിച്ചു. മൂന്ന് കാർഷിക നിയമങ്ങളും കർഷകരുടെ മരണ വാറന്റുകളാണെന്നും മീററ്റിൽ നടന്ന കിസാൻ മഹാപഞ്ചായത്തിൽ കേജരിവാൾ പറഞ്ഞു.
അതിനിടെ, സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അഞ്ച് സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും. ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഇന്നു മുതൽ പര്യടനം. രാജസ്ഥാനിൽ രണ്ടു യോഗങ്ങളിലും മധ്യപ്രദേശിൽ മൂന്ന് യോഗങ്ങളിലും കർണാടകയിൽ മൂന്ന് യോഗങ്ങളിലും ടികായത് പങ്കെടുക്കുമെന്ന് കിസാൻ യൂണിയൻ വക്താവ് ധർമേന്ദ്ര മല്ലിക് അറിയിച്ചു. തെലുങ്കാനയിൽ മാർച്ച് ആറിനു നടക്കുന്ന യോഗത്തിലും രാകേഷ് ടികായത് പങ്കെടുക്കും. തെലുങ്കാനയിൽ യോഗത്തിന് അനുമതി ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുണ്ടേർവയിൽ നടന്ന കിസാൻ മഹാപഞ്ചായത്തിലാണു നരേഷ് ടികായത് ബിജെപിയെയും കേന്ദ്രസർക്കാരിനെയും കടന്നാക്രമിച്ചത്. ബിജെപി സർക്കാർ കർഷകരെ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്. കർഷകർക്കു ഭൂമി നഷ്ടപ്പെടുകയും കൃഷി തുടർന്നു കൊണ്ടുപോകാൻ സാധിക്കാതിരിക്കുകയും ചെയ്താൽ മറ്റെന്തു മാർഗമാണ് മുന്നിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി നേതാക്കളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കണം. ഒരൊറ്റ ബിജെപി നേതാവിനെ പോലും ഒരു പരിപാടിയിലേക്കും ക്ഷണിക്കരുതെന്നും നരേഷ് ടികായത് പറഞ്ഞു. മുൻകാലങ്ങളിൽ ബിജെപിക്ക് പിന്തുണ നൽകിയതു തനിക്ക് പറ്റിയ വലിയ തെറ്റായിപ്പോയി. ബിജെപി നേതാക്കളെ ബഹിഷ്കരിക്കണം. ആജീവനാന്തം ബിജെപിയെ ബഹിഷ്കരിക്കണമെന്നല്ല, മറിച്ച് കർഷകസമരം തുടരുന്നതുവരെയെങ്കിലും ബിജെപിയെയും നേതാക്കളെയും അകറ്റി നിർത്തണമെന്നാണു പറയുന്നതെന്നും നരേഷ് ടികായത് വ്യക്തമാക്കി.
ബിജെപി അധികാരത്തിലെത്തിയ ഉടൻ ഇന്ധനവില കുതിച്ചുയരുകയായിരുന്നു. എന്നാൽ, കാർഷികോത്പന്നങ്ങളുടെ വിലയിൽ മാത്രം ഒരു മാറ്റവും ഉണ്ടായില്ല. ഇത്തരം സാഹചര്യത്തിൽ കൃഷി എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകും. പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്പോൾ കർഷകർക്കു സബ്സിഡി നൽകാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നും സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും നരേഷ് ടികായത് ചൂണ്ടിക്കാട്ടി.
സെബി മാത്യു
അതിനിടെ, സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അഞ്ച് സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും. ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഇന്നു മുതൽ പര്യടനം. രാജസ്ഥാനിൽ രണ്ടു യോഗങ്ങളിലും മധ്യപ്രദേശിൽ മൂന്ന് യോഗങ്ങളിലും കർണാടകയിൽ മൂന്ന് യോഗങ്ങളിലും ടികായത് പങ്കെടുക്കുമെന്ന് കിസാൻ യൂണിയൻ വക്താവ് ധർമേന്ദ്ര മല്ലിക് അറിയിച്ചു. തെലുങ്കാനയിൽ മാർച്ച് ആറിനു നടക്കുന്ന യോഗത്തിലും രാകേഷ് ടികായത് പങ്കെടുക്കും. തെലുങ്കാനയിൽ യോഗത്തിന് അനുമതി ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുണ്ടേർവയിൽ നടന്ന കിസാൻ മഹാപഞ്ചായത്തിലാണു നരേഷ് ടികായത് ബിജെപിയെയും കേന്ദ്രസർക്കാരിനെയും കടന്നാക്രമിച്ചത്. ബിജെപി സർക്കാർ കർഷകരെ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്. കർഷകർക്കു ഭൂമി നഷ്ടപ്പെടുകയും കൃഷി തുടർന്നു കൊണ്ടുപോകാൻ സാധിക്കാതിരിക്കുകയും ചെയ്താൽ മറ്റെന്തു മാർഗമാണ് മുന്നിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി നേതാക്കളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കണം. ഒരൊറ്റ ബിജെപി നേതാവിനെ പോലും ഒരു പരിപാടിയിലേക്കും ക്ഷണിക്കരുതെന്നും നരേഷ് ടികായത് പറഞ്ഞു. മുൻകാലങ്ങളിൽ ബിജെപിക്ക് പിന്തുണ നൽകിയതു തനിക്ക് പറ്റിയ വലിയ തെറ്റായിപ്പോയി. ബിജെപി നേതാക്കളെ ബഹിഷ്കരിക്കണം. ആജീവനാന്തം ബിജെപിയെ ബഹിഷ്കരിക്കണമെന്നല്ല, മറിച്ച് കർഷകസമരം തുടരുന്നതുവരെയെങ്കിലും ബിജെപിയെയും നേതാക്കളെയും അകറ്റി നിർത്തണമെന്നാണു പറയുന്നതെന്നും നരേഷ് ടികായത് വ്യക്തമാക്കി.
ബിജെപി അധികാരത്തിലെത്തിയ ഉടൻ ഇന്ധനവില കുതിച്ചുയരുകയായിരുന്നു. എന്നാൽ, കാർഷികോത്പന്നങ്ങളുടെ വിലയിൽ മാത്രം ഒരു മാറ്റവും ഉണ്ടായില്ല. ഇത്തരം സാഹചര്യത്തിൽ കൃഷി എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകും. പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്പോൾ കർഷകർക്കു സബ്സിഡി നൽകാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നും സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും നരേഷ് ടികായത് ചൂണ്ടിക്കാട്ടി.
സെബി മാത്യു