ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളിലൂടെ സർക്കാരും കുത്തകകളും കർഷകരെ കൊള്ളയടിക്കുന്നതു വിവരിക്കാൻ, പൂച്ചകളെ വാങ്ങാൻ വന്ന വ്യാപാരികളുടെ കഥ പറഞ്ഞ് ഭാരതീയ കിസാൻ യൂണിയൻ ദേശീയ പ്രസിഡന്റ് നരേഷ് ടികായത്. യുപിയിലെ മുണ്ടേർവയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുത്ത കിസാൻ മഹാപഞ്ചായത്തിലാണ് നരേഷ് ടികായത് ബിജെപി സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചത്.
ഒരിക്കൽ ഒരു ഗ്രാമത്തിലേക്ക് ഒരു വ്യാപാരി വന്ന് അവിടെയുള്ള പൂച്ചകളെ പിടിച്ചു കൊടുത്താൽ ഒരെണ്ണത്തിന് 100 രൂപ വീതം തരാമെന്ന് ആളുകളോട് പറഞ്ഞു. ആളുകൾ പരക്കം പാഞ്ഞു നടന്ന് ആ നാട്ടിലുള്ള മുഴുവൻ പൂച്ചകളെയും അയാൾക്ക് പിടിച്ചു കൊടുത്തു. തൊട്ടടുത്ത ദിവസം മറ്റൊരു വ്യാപാരി വന്ന് ഒരു പൂച്ചയ്ക്ക് 500 രൂപ വീതം നൽകാമെന്ന് പറഞ്ഞു.
പക്ഷേ, ഗ്രാമത്തിൽ ഒറ്റ പൂച്ച പോലും അവശേഷിക്കുന്നില്ലായിരുന്നു. അങ്ങനെ ജനങ്ങൾ ആദ്യം തങ്ങളുടെ അടുത്തു നിന്ന് 100 രൂപ വീതം നൽകി പൂച്ചകളെ വാങ്ങിയ വ്യാപാരിയെ സമീപിച്ചു. ഓരോ പൂച്ചയ്ക്കും 300 രൂപ തരണമെന്നായിരുന്നു അപ്പോൾ അയാളുടെ ഡിമാന്റ്. അങ്ങനെ 100 രൂപയ്ക്ക് തങ്ങൾ വിറ്റ പൂച്ചകളെ ഒന്നിന് 300 വീതം നൽകി ഗ്രാമവാസികൾ തിരികെ വാങ്ങി. പക്ഷെ, പിന്നീട് എത്ര അന്വേഷിച്ചിട്ടും 500 വീതം ഓരോ പൂച്ചയ്ക്കും നൽകാമെന്ന് പറഞ്ഞ വ്യാപാരിയെ എവിടെയും കണ്ടെത്താനായില്ല. ഇപ്പോൾ വാങ്ങാൻ ആളില്ലാത്ത പൂച്ചകൾക്ക് 200 രൂപ അധികം നൽകേണ്ടി വന്ന ദുരിതം സഹിച്ച് ഗ്രാമവാസികൾ കഴിയുകയാണ്. കേന്ദ്രസർക്കാർ കർഷകരെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതും ഇതേ രീതിയിലാണെന്നാണ് നരേഷ് ടികായത് പറഞ്ഞത്.
ഒരിക്കൽ ഒരു ഗ്രാമത്തിലേക്ക് ഒരു വ്യാപാരി വന്ന് അവിടെയുള്ള പൂച്ചകളെ പിടിച്ചു കൊടുത്താൽ ഒരെണ്ണത്തിന് 100 രൂപ വീതം തരാമെന്ന് ആളുകളോട് പറഞ്ഞു. ആളുകൾ പരക്കം പാഞ്ഞു നടന്ന് ആ നാട്ടിലുള്ള മുഴുവൻ പൂച്ചകളെയും അയാൾക്ക് പിടിച്ചു കൊടുത്തു. തൊട്ടടുത്ത ദിവസം മറ്റൊരു വ്യാപാരി വന്ന് ഒരു പൂച്ചയ്ക്ക് 500 രൂപ വീതം നൽകാമെന്ന് പറഞ്ഞു.
പക്ഷേ, ഗ്രാമത്തിൽ ഒറ്റ പൂച്ച പോലും അവശേഷിക്കുന്നില്ലായിരുന്നു. അങ്ങനെ ജനങ്ങൾ ആദ്യം തങ്ങളുടെ അടുത്തു നിന്ന് 100 രൂപ വീതം നൽകി പൂച്ചകളെ വാങ്ങിയ വ്യാപാരിയെ സമീപിച്ചു. ഓരോ പൂച്ചയ്ക്കും 300 രൂപ തരണമെന്നായിരുന്നു അപ്പോൾ അയാളുടെ ഡിമാന്റ്. അങ്ങനെ 100 രൂപയ്ക്ക് തങ്ങൾ വിറ്റ പൂച്ചകളെ ഒന്നിന് 300 വീതം നൽകി ഗ്രാമവാസികൾ തിരികെ വാങ്ങി. പക്ഷെ, പിന്നീട് എത്ര അന്വേഷിച്ചിട്ടും 500 വീതം ഓരോ പൂച്ചയ്ക്കും നൽകാമെന്ന് പറഞ്ഞ വ്യാപാരിയെ എവിടെയും കണ്ടെത്താനായില്ല. ഇപ്പോൾ വാങ്ങാൻ ആളില്ലാത്ത പൂച്ചകൾക്ക് 200 രൂപ അധികം നൽകേണ്ടി വന്ന ദുരിതം സഹിച്ച് ഗ്രാമവാസികൾ കഴിയുകയാണ്. കേന്ദ്രസർക്കാർ കർഷകരെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതും ഇതേ രീതിയിലാണെന്നാണ് നരേഷ് ടികായത് പറഞ്ഞത്.