ശ്രീനഗർ: ഭീകരരുടെ വെടിയേറ്റു ചികിത്സയിലിരുന്ന, ശ്രീനഗറിലെ പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ കൃഷ്ണ വൈഷ്ണോ ധബ്ബയുടെ ഉടമസ്ഥന്റെ മകൻ ആകാശ് മെഹ്റ മരിച്ചു. ഫെബ്രുവരി 17നാണ് ആകാശിനു വെടിയേറ്റത്. ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസ്ലിം ജൻബാസ് ഫോഴ്സ് എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തവാദിത്വം ഏറ്റെടുത്തിരുന്നു.
പാക് ഭീകര സംഘടനയായ ലഷ്കർ ഇ തോയ്ബയുടെ ഇന്ത്യയിലെ ഉപവിഭാഗമാണ് ദ മുസ്ലിം ജൻബാസ് ഫോഴ്സ്. 1990 കളിലാണ് ജമ്മു കാഷ്മീരിൽ ഈ തീവ്രവാദസംഘടന പ്രവർത്തനം തുടങ്ങിയത്. ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷണ സംഘത്തിന്റെ ഓഫീസും ജമ്മു കാഷ്മീർ ചീഫ് ജസ്റ്റീസിന്റെ വസതിയും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് വെജിറ്റേറിയൻ ഭക്ഷണം മാത്രം ലഭിക്കുന്ന ഈ ധബ്ബ. അക്രമസംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ശ്രീനഗർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാക് ഭീകര സംഘടനയായ ലഷ്കർ ഇ തോയ്ബയുടെ ഇന്ത്യയിലെ ഉപവിഭാഗമാണ് ദ മുസ്ലിം ജൻബാസ് ഫോഴ്സ്. 1990 കളിലാണ് ജമ്മു കാഷ്മീരിൽ ഈ തീവ്രവാദസംഘടന പ്രവർത്തനം തുടങ്ങിയത്. ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷണ സംഘത്തിന്റെ ഓഫീസും ജമ്മു കാഷ്മീർ ചീഫ് ജസ്റ്റീസിന്റെ വസതിയും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് വെജിറ്റേറിയൻ ഭക്ഷണം മാത്രം ലഭിക്കുന്ന ഈ ധബ്ബ. അക്രമസംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ശ്രീനഗർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.