ചെന്നൈ: തമിഴ്നാട്ടിൽ ഇത്തവണയും അണ്ണാ ഡിഎംകെ-ഡിഎംകെ മുന്നണികളുടെ നേർക്കു നേർ പോരാട്ടമാണ്. ഹാട്രിക് വിജയം തേടി അണ്ണാ ഡിഎംകെ മുന്നണി പോരിനിറങ്ങുന്പോൾ ഇത്തവണ ഭരണം തങ്ങൾക്കെന്ന് ആത്മവിശ്വാസത്തിലാണുഡിഎംകെ. തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായരായ കരുണാനിധിയും ജയലളിതയും അന്തരിച്ചശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 234 അംഗ നിയമസഭയിലേക്ക് ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ് നടക്കുക.
മുഖ്യമന്ത്രി പളനിസ്വാമിയാണ് അണ്ണാ ഡിഎംകെ മുന്നണിയെ നയിക്കുക. എടപ്പാടിയുടെ നേതൃത്വം ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം അംഗീകരിച്ചു. അണ്ണാ ഡിഎംകെ-ബിജെപി സഖ്യം ഉറപ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തുകഴിഞ്ഞു. ബിജെപിയുമായുള്ള സീറ്റ് ചർച്ച തുടങ്ങിയിട്ടേയുള്ളൂ. നടൻ വിജയകാന്ത് നേതൃത്വം നല്കുന്ന ഡിഎംഡികെയും അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായേക്കും. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല ജയിൽമോചിതയായി തമിഴ്നാട്ടിലെത്തിയിട്ടുണ്ട്. ശശികലയുടെ മടങ്ങിവരവ് എടപ്പാടിയും കൂട്ടരും ഭയത്തോടെയാണു കാണുന്നത്. എടപ്പാടിയും അനുയായികളും ശശികലയെ അതിശക്തമായി എതിർക്കുന്പോൾ പനീർശെൽവം പക്ഷത്തിനു മൃദുസമീപനമാണുള്ളത്. ജയലളിതയുടെ അനുയായികൾ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് ശശികല കഴിഞ്ഞദിവസം ആഹ്വാനം ചെയ്തതു ശ്രദ്ധേയമായി. ജയലളിതയെപ്പോലെ ഒരു നേതാവിന്റെ അഭാവം അണ്ണാ ഡിഎംകെയിൽ പ്രകടമാണ്. കരുണാനിധിയുടെ അഭാവം ഡിഎംകെയെയും ബാധിച്ചിട്ടുണ്ട്.
എം.കെ. സ്റ്റാലിനാണു ഡിഎംകെയുടെ മുഖ്യമന്ത്രിസ്ഥാനാർഥി. പാർട്ടി ഏതാണ്ട് സ്റ്റാലിന്റെ കീഴിലായിക്കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ അത്യുജ്വല വിജയമാണ് ഡിഎംകെയുടെ ആത്മവിശ്വാസത്തിനു കാരണം. 39 സീറ്റുകളിൽ 38ഉം പിടിച്ചത് ഡിഎംകെ സഖ്യമായിരുന്നു. കോൺഗ്രസാണ് ഡിഎംകെ മുന്നണിയിൽ രണ്ടാമത്തെ വലിയ കക്ഷി. സിപിഐ, സിപിഎം കക്ഷികളും ഡിഎംകെ മുന്നണിയുടെ ഭാഗമാണ്. കഴിഞ്ഞതവണ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് വെറും എട്ടു സീറ്റുകളിൽ മാത്രമാണു വിജയിക്കാനായത്. 178 സീറ്റുകളിൽ മത്സരിച്ച ഡിഎംകെ 89ൽ വിജയിച്ചു. അണ്ണാ ഡിഎംകെയും ഡിഎംകെയും നേർക്കു നേർ മത്സരിച്ച സീറ്റുകളിൽ മുൻതൂക്കം ഡിഎംകെയ്ക്കായിരുന്നു. 2011ൽ 63ൽ സീറ്റിൽ മത്സരിച്ച കോൺഗ്രസിന് വെറും അഞ്ചു സീറ്റാണു കിട്ടിയത്. ഇത്തവണ കോൺഗ്രസിന് മുപ്പതിൽ കൂടുതൽ സീറ്റുകൾ നല്കാൻ ഡിഎംകെ തയാറല്ല. കോൺഗ്രസിന് സ്വാധീനമുള്ളത്.തെക്കൻ തമിഴ്നാട്ടിലും നഗരങ്ങളിലും മാത്രമാണ്. കോയന്പത്തൂർ, മധുര, നാഗപട്ടണം, തെങ്കാശി തുടങ്ങിയ പരന്പരാഗത ശക്തികേന്ദ്രങ്ങളിൽ ഇടതുപാർട്ടികൾക്കു സീറ്റ് നല്കാൻ ഡിഎംകെ ഒരുക്കമാണ്. എംഡിഎംകെ, വിസികെ കക്ഷികളും ഡിഎംകെ മുന്നണിയുടെ ഭാഗമാകും.
2016ൽ ഡിഎംഡികെ, എംഡിഎംകെ, സിപിഐ, സിപിഎം, തമിഴ് മാനില കോൺഗ്രസ്, വിസികെ എന്നീ പാർട്ടികൾ മൂന്നാം മുന്നണിയായി മത്സരിച്ചെങ്കിലും വട്ടപ്പൂജ്യമായി. ടി.ടി.വി. ദിനകരൻ നേതൃത്വം നല്കുന്ന എഎംഎംകെ, നടൻ കമൽ ഹാസന്റെ മക്കൾ നീതം മയ്യം, നടനും സംവിധായകനുമായ സീമാൻ നേതൃത്വം നല്കുന്ന നാം തമിഴർ കക്ഷി എന്നിവയും തെരഞ്ഞെടുപ്പ് യുദ്ധത്തിനുണ്ട്.
കക്ഷിനില
(2016 തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ)
ആകെ സീറ്റ് 234
അണ്ണാ ഡിഎംകെ 136
ഡിഎംകെ-89
കോൺഗ്രസ്-8
മുസ്ലിം ലീഗ്-1
മുഖ്യമന്ത്രി പളനിസ്വാമിയാണ് അണ്ണാ ഡിഎംകെ മുന്നണിയെ നയിക്കുക. എടപ്പാടിയുടെ നേതൃത്വം ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം അംഗീകരിച്ചു. അണ്ണാ ഡിഎംകെ-ബിജെപി സഖ്യം ഉറപ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തുകഴിഞ്ഞു. ബിജെപിയുമായുള്ള സീറ്റ് ചർച്ച തുടങ്ങിയിട്ടേയുള്ളൂ. നടൻ വിജയകാന്ത് നേതൃത്വം നല്കുന്ന ഡിഎംഡികെയും അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായേക്കും. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല ജയിൽമോചിതയായി തമിഴ്നാട്ടിലെത്തിയിട്ടുണ്ട്. ശശികലയുടെ മടങ്ങിവരവ് എടപ്പാടിയും കൂട്ടരും ഭയത്തോടെയാണു കാണുന്നത്. എടപ്പാടിയും അനുയായികളും ശശികലയെ അതിശക്തമായി എതിർക്കുന്പോൾ പനീർശെൽവം പക്ഷത്തിനു മൃദുസമീപനമാണുള്ളത്. ജയലളിതയുടെ അനുയായികൾ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് ശശികല കഴിഞ്ഞദിവസം ആഹ്വാനം ചെയ്തതു ശ്രദ്ധേയമായി. ജയലളിതയെപ്പോലെ ഒരു നേതാവിന്റെ അഭാവം അണ്ണാ ഡിഎംകെയിൽ പ്രകടമാണ്. കരുണാനിധിയുടെ അഭാവം ഡിഎംകെയെയും ബാധിച്ചിട്ടുണ്ട്.
എം.കെ. സ്റ്റാലിനാണു ഡിഎംകെയുടെ മുഖ്യമന്ത്രിസ്ഥാനാർഥി. പാർട്ടി ഏതാണ്ട് സ്റ്റാലിന്റെ കീഴിലായിക്കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ അത്യുജ്വല വിജയമാണ് ഡിഎംകെയുടെ ആത്മവിശ്വാസത്തിനു കാരണം. 39 സീറ്റുകളിൽ 38ഉം പിടിച്ചത് ഡിഎംകെ സഖ്യമായിരുന്നു. കോൺഗ്രസാണ് ഡിഎംകെ മുന്നണിയിൽ രണ്ടാമത്തെ വലിയ കക്ഷി. സിപിഐ, സിപിഎം കക്ഷികളും ഡിഎംകെ മുന്നണിയുടെ ഭാഗമാണ്. കഴിഞ്ഞതവണ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് വെറും എട്ടു സീറ്റുകളിൽ മാത്രമാണു വിജയിക്കാനായത്. 178 സീറ്റുകളിൽ മത്സരിച്ച ഡിഎംകെ 89ൽ വിജയിച്ചു. അണ്ണാ ഡിഎംകെയും ഡിഎംകെയും നേർക്കു നേർ മത്സരിച്ച സീറ്റുകളിൽ മുൻതൂക്കം ഡിഎംകെയ്ക്കായിരുന്നു. 2011ൽ 63ൽ സീറ്റിൽ മത്സരിച്ച കോൺഗ്രസിന് വെറും അഞ്ചു സീറ്റാണു കിട്ടിയത്. ഇത്തവണ കോൺഗ്രസിന് മുപ്പതിൽ കൂടുതൽ സീറ്റുകൾ നല്കാൻ ഡിഎംകെ തയാറല്ല. കോൺഗ്രസിന് സ്വാധീനമുള്ളത്.തെക്കൻ തമിഴ്നാട്ടിലും നഗരങ്ങളിലും മാത്രമാണ്. കോയന്പത്തൂർ, മധുര, നാഗപട്ടണം, തെങ്കാശി തുടങ്ങിയ പരന്പരാഗത ശക്തികേന്ദ്രങ്ങളിൽ ഇടതുപാർട്ടികൾക്കു സീറ്റ് നല്കാൻ ഡിഎംകെ ഒരുക്കമാണ്. എംഡിഎംകെ, വിസികെ കക്ഷികളും ഡിഎംകെ മുന്നണിയുടെ ഭാഗമാകും.
2016ൽ ഡിഎംഡികെ, എംഡിഎംകെ, സിപിഐ, സിപിഎം, തമിഴ് മാനില കോൺഗ്രസ്, വിസികെ എന്നീ പാർട്ടികൾ മൂന്നാം മുന്നണിയായി മത്സരിച്ചെങ്കിലും വട്ടപ്പൂജ്യമായി. ടി.ടി.വി. ദിനകരൻ നേതൃത്വം നല്കുന്ന എഎംഎംകെ, നടൻ കമൽ ഹാസന്റെ മക്കൾ നീതം മയ്യം, നടനും സംവിധായകനുമായ സീമാൻ നേതൃത്വം നല്കുന്ന നാം തമിഴർ കക്ഷി എന്നിവയും തെരഞ്ഞെടുപ്പ് യുദ്ധത്തിനുണ്ട്.
കക്ഷിനില
(2016 തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ)
ആകെ സീറ്റ് 234
അണ്ണാ ഡിഎംകെ 136
ഡിഎംകെ-89
കോൺഗ്രസ്-8
മുസ്ലിം ലീഗ്-1