ന്യൂഡൽഹി: അഞ്ചു നിയമസഭകളിലേക്കുള്ള നിർണായക തെരഞ്ഞെടുപ്പിൽ എതിരാളികളുടെ പ്രതീക്ഷകളെ അട്ടിമറിച്ചു വിജയം കൊയ്യാനുറച്ചു ബിജെപി. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ തകർക്കാനും തളർത്താനും തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്താനാണു ബിജെപിയുടെ തീരുമാനം.
കോണ്‍ഗ്രസിനോടൊപ്പം കേരളത്തിലും ദേശീയ തലത്തിലും തലവേദനയായ സിപിഎമ്മിന്റെ കൂടി നിലനിൽപ് അപകടത്തിലാക്കാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയാൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും 25 വർഷമെങ്കിലും തുടർച്ചയായി ഭരിക്കാമെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. ദേശീയ തലത്തിൽ കോണ്‍ഗ്രസിനെ തളർത്തുകയാണു പ്രധാനമെങ്കിലും കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്കു മുഖ്യതടസം കമ്യൂണിസ്റ്റു പാർട്ടികളാണെന്നാണ് ആർഎസ്എസ്, ബിജെപി നേതൃത്വങ്ങളുടെ വിലയിരുത്തൽ. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കൂടുതൽ ശ്രമങ്ങളും ഉണ്ടാകും.
സാന്പത്തിക പ്രതിസന്ധി, കർഷക സമരം, ഇന്ധന വില കൂട്ടൽ തുടങ്ങിയവ മൂലമുള്ള പ്രശ്നങ്ങളെ മറികടക്കാൻ ഹിന്ദുത്വ അജൻഡയും നരേന്ദ്ര മോദി സർക്കാരിന്റെ ചില വികസന പദ്ധതികളും പ്രയോജനപ്പെടുത്തും. നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ, നിരവധി കേന്ദ്രമന്ത്രിമാർ എന്നിവരെ അണിനിരത്തി വ്യാപകമായ പ്രചാരണമാകും അഴിച്ചുവിടുക.
കേരളത്തിൽ ഹൈന്ദവ വോട്ടർമാരെ ആകർഷിക്കാൻ ശബരിമല അടക്കമുള്ള പ്രശ്നങ്ങളിൽ കൂടുതൽ ശക്തമായി പ്രചാരണം നടത്തും.
മുസ്ലിം മേധാവിത്വം അവസാനിപ്പിക്കാനാകും സംഘപരിവാറിന്റെ പ്രചാരണത്തിന്റെ കാതൽ. ഹിന്ദു വോട്ടർമാരോടൊപ്പം ക്രൈസ്തവ വിഭാഗത്തിലെ ഏതാനും ശതമാനം വോട്ടുകളെങ്കിലും സ്വന്തമാക്കാതെ കൂടുതൽ സീറ്റുകളിൽ വിജയം നേടാനാവില്ലെന്ന തിരിച്ചറിവും ബിജെപിക്കുണ്ട്. ഇതിനായുള്ള കൂടുതൽ ശ്രമങ്ങളും നടത്തിയേക്കും.
കോണ്‍ഗ്രസിനോടൊപ്പം കേരളത്തിലും ദേശീയ തലത്തിലും തലവേദനയായ സിപിഎമ്മിന്റെ കൂടി നിലനിൽപ് അപകടത്തിലാക്കാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയാൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും 25 വർഷമെങ്കിലും തുടർച്ചയായി ഭരിക്കാമെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. ദേശീയ തലത്തിൽ കോണ്‍ഗ്രസിനെ തളർത്തുകയാണു പ്രധാനമെങ്കിലും കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്കു മുഖ്യതടസം കമ്യൂണിസ്റ്റു പാർട്ടികളാണെന്നാണ് ആർഎസ്എസ്, ബിജെപി നേതൃത്വങ്ങളുടെ വിലയിരുത്തൽ. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കൂടുതൽ ശ്രമങ്ങളും ഉണ്ടാകും.
സാന്പത്തിക പ്രതിസന്ധി, കർഷക സമരം, ഇന്ധന വില കൂട്ടൽ തുടങ്ങിയവ മൂലമുള്ള പ്രശ്നങ്ങളെ മറികടക്കാൻ ഹിന്ദുത്വ അജൻഡയും നരേന്ദ്ര മോദി സർക്കാരിന്റെ ചില വികസന പദ്ധതികളും പ്രയോജനപ്പെടുത്തും. നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ, നിരവധി കേന്ദ്രമന്ത്രിമാർ എന്നിവരെ അണിനിരത്തി വ്യാപകമായ പ്രചാരണമാകും അഴിച്ചുവിടുക.
കേരളത്തിൽ ഹൈന്ദവ വോട്ടർമാരെ ആകർഷിക്കാൻ ശബരിമല അടക്കമുള്ള പ്രശ്നങ്ങളിൽ കൂടുതൽ ശക്തമായി പ്രചാരണം നടത്തും.
മുസ്ലിം മേധാവിത്വം അവസാനിപ്പിക്കാനാകും സംഘപരിവാറിന്റെ പ്രചാരണത്തിന്റെ കാതൽ. ഹിന്ദു വോട്ടർമാരോടൊപ്പം ക്രൈസ്തവ വിഭാഗത്തിലെ ഏതാനും ശതമാനം വോട്ടുകളെങ്കിലും സ്വന്തമാക്കാതെ കൂടുതൽ സീറ്റുകളിൽ വിജയം നേടാനാവില്ലെന്ന തിരിച്ചറിവും ബിജെപിക്കുണ്ട്. ഇതിനായുള്ള കൂടുതൽ ശ്രമങ്ങളും നടത്തിയേക്കും.