ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങളിൽ എത്രയും വേഗം പരിഹാരത്തിൽ എത്തണമെന്ന ധാരണയിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്യിയും കഴിഞ്ഞ ദിവസം 75 മിനിറ്റോളം ഹോട്ട്ലൈൻ വഴിയാണ് ചർച്ച നടത്തിയത്. യഥാർഥ നിയന്ത്രണരേഖയോട് ചേർന്ന് കിഴക്കൻ ലഡാക്ക് മേഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഇരു മന്ത്രിമാരും വ്യക്തമാക്കി.
ഇരു മന്ത്രിമാരും തങ്ങൾക്കിടയിലുള്ള ഹോട്ട്ലൈൻ ബന്ധം തുടരാനും തീരുമാനമായി. യഥാർഥ നിയന്ത്രണരേഖയിൽ ഏകപക്ഷീയമായ തത്സ്ഥിതിയിൽ മാറ്റം വരുത്താൻ ചൈന നടത്തിയ ശ്രമങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യ ഉന്നയിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം നടന്ന ഹോട്ട്ലൈൻ ചർച്ചയിലും ഉന്നയിച്ചു എന്നാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രിൽ - മേയ് മാസം മുതൽ ആരംഭിച്ച അതിർത്തിയിലെ അസ്വസ്ഥതകൾ ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ബന്ധത്തെ ഏറെ പ്രതികൂലമായി ബാധിച്ചുവെന്ന് ചർച്ചയ്ക്കിടെ എസ്. ജയശങ്കർ ചൂണ്ടിക്കാട്ടി. അതിർത്തി തർക്കം പരിഹരിക്കാൻ ഒരു പക്ഷേ കൂടുതൽ സമയം എടുത്തേക്കാം. പക്ഷേ, സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള അക്രമസംഭവങ്ങൾ ഇരു രാജ്യങ്ങളുടെ ബന്ധത്തെ നശിപ്പിക്കുമെന്നും ജയശങ്കർ വ്യക്തമാക്കി.
പാങ്ങോംഗ് തീരത്തെ സൈനിക പിന്മാറ്റം പൂർണ വിജയമാണെന്ന് വിലയിരുത്തിയ ഇരു മന്ത്രിമാരും യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ മറ്റു വിഷയങ്ങൾ കൂടി ഉടൻ പരിഹരിക്കാമെന്നും ധാരണയായി. എല്ലാ തർക്ക സ്ഥലങ്ങളിലും നിന്നുള്ള സേനാ പിൻമാറ്റം പൂർത്തിയായാൽ ഉടൻ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും എസ്. ജയശങ്കർ വ്യക്തമാക്കി. അതിർത്തിപ്രശ്നങ്ങളെ ഇരു രാജ്യങ്ങളും ഏറെ ഗൗരവത്തോടെ കാണുന്നുവെന്നാണ് ചർച്ചയ്ക്ക് ശേഷം ചൈന പ്രതികരിച്ചത്.
ഇരു മന്ത്രിമാരും തങ്ങൾക്കിടയിലുള്ള ഹോട്ട്ലൈൻ ബന്ധം തുടരാനും തീരുമാനമായി. യഥാർഥ നിയന്ത്രണരേഖയിൽ ഏകപക്ഷീയമായ തത്സ്ഥിതിയിൽ മാറ്റം വരുത്താൻ ചൈന നടത്തിയ ശ്രമങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യ ഉന്നയിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം നടന്ന ഹോട്ട്ലൈൻ ചർച്ചയിലും ഉന്നയിച്ചു എന്നാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രിൽ - മേയ് മാസം മുതൽ ആരംഭിച്ച അതിർത്തിയിലെ അസ്വസ്ഥതകൾ ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ബന്ധത്തെ ഏറെ പ്രതികൂലമായി ബാധിച്ചുവെന്ന് ചർച്ചയ്ക്കിടെ എസ്. ജയശങ്കർ ചൂണ്ടിക്കാട്ടി. അതിർത്തി തർക്കം പരിഹരിക്കാൻ ഒരു പക്ഷേ കൂടുതൽ സമയം എടുത്തേക്കാം. പക്ഷേ, സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള അക്രമസംഭവങ്ങൾ ഇരു രാജ്യങ്ങളുടെ ബന്ധത്തെ നശിപ്പിക്കുമെന്നും ജയശങ്കർ വ്യക്തമാക്കി.
പാങ്ങോംഗ് തീരത്തെ സൈനിക പിന്മാറ്റം പൂർണ വിജയമാണെന്ന് വിലയിരുത്തിയ ഇരു മന്ത്രിമാരും യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ മറ്റു വിഷയങ്ങൾ കൂടി ഉടൻ പരിഹരിക്കാമെന്നും ധാരണയായി. എല്ലാ തർക്ക സ്ഥലങ്ങളിലും നിന്നുള്ള സേനാ പിൻമാറ്റം പൂർത്തിയായാൽ ഉടൻ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും എസ്. ജയശങ്കർ വ്യക്തമാക്കി. അതിർത്തിപ്രശ്നങ്ങളെ ഇരു രാജ്യങ്ങളും ഏറെ ഗൗരവത്തോടെ കാണുന്നുവെന്നാണ് ചർച്ചയ്ക്ക് ശേഷം ചൈന പ്രതികരിച്ചത്.